Friday 6 November 2020

FELLOWS and FOOTSTEPS in Indian Psychiatry: Personal Beads of Memory:- Dr.K.A.Kumar. Former National President, Indian Psychiatrist Society

 My association with the IndianPsychiatric Society spans  over four decades and leaves many beads of memory about its eminent Fellows and t Footsteps  in my mind.

It was in 1974, during the Annual Conference  held at All India Institute of Mental Health (the  precursor of NIMHANS), Bangalore, that I came into contact with the Organization.As a second year MD trainee I enrolled as an Associate Student Member. More significantly, I was made the Captain of the tiny Hospitality Volunteer Team and Member of Publicity Team by Dr.RMVarma our Director and Dr.ASMahal our Professor (Chairman and Organizing Secretary of the Conference). The Institute  then was a small establishment, with  students countable in two digits and staff with fingers of two hands. The Association  also was tiny, attendance was thin and resources meagre  on those days.The task of receiving the VIP Guests at the Airport or Railway Station on arrival, escorting them to the hotels or guesthouses  and places of their visits,  given to the Hospitality Team was neither easy nor pleasant, with limited number of vehicles and expenditure allowance available for us.

On the morning of the day previous to the inauguration of the Conference, we were to receive  an eminent Professor and reach him to the Asoka Hotel. Besides eminence he had the dubious reputation of  grandiosity,arrogance and vanity.  I tried to wriggle out of this assignment, but our Professor, confident of my verbal skills, and  possibly unaware of my lack of diplomacy , insisted I should personally lead the reception team for this Star Guest of the organizing committee (and his.)

We reached the Airport on time, but the flight was late by two hours.  It was a chilly morning, the tea stall in Airport was closed, it was difficult to get some edible breakfast from nearby else where , as the city was still not full awake.. Being on empty stomach, the wait was miserable for us. The driver out in the parking lot was also irritated. I had a tough time pacifying my team mates and the driver. Finally our guest landed, but his luggage took a long time to  get delivered. He got annoyed  seeing the oldish Ambassador Car we had brought for commutting him. 

At the hotel reception too he was irritable.While we were standing enthralled at the spacious impressive interiors, he was rubbing with staff there. Finally when he moved to his room, we had a sigh of relief. Possibly we can move now to the Railway Station to cater to other guests. Alas, the relief was not to last.  Receiving  a distress  call from the room we all went in there. Our guest was furious pointing to stains on the curtains and bed linen, and dirt- real or imagined- on the walls and surfaces.

 'Can't you find a better hotel?', he shouted at me, sensing I was the  one heading this ill-fated team. I tried to pass on to him my information that Asoka was the best  high class hotel in Bangalore at that time, which infuriated him  further.' How many high class hotels you have been to ?' he asked with disdain. Honestly,none for me to declare. 

When I gently asked for permission to leave, as we had to receive other guests his anger quadrupled. 

I felt having had reached my tether's end and we slipped out of the room, leaving him to his tantrums and personal transport arrangements ,to reach the Institute for his afternoon programmes.

**     **     **      **.   **   **.    **.      **


In the afternoon we had to go to the City Railway Station to receive Professor Vidyasagar, the National President of the Indian Psychiatric Society. None of us had seen him. With a photograph we scanned passengers alighting from that train, keeping a placard with his name written, as well. With nearly all passengers screened out, we started getting  a bit upset as we missed him and possibly  he also missed the placard we carried to help identification.

'Oh.all of you have come  here to receive me.'

 A fair man in sixtees with a beaming smile slapped my shoulder.

Unmistakable, here he is! We exclaimed in silence.

After asking names of each of us, he enquired whether we have had our lunch. When we answered in affirmative, he said.

'The train was stuck somewhere early morning. Thread was scarcity of water, food etc there after.I could not get my lunch in train.Shall we go to the canteen for a while. If you have done your lunch, give me company with some snacks.'

We accompanied him to the canteen and gave him company. When I made an attempt to pay for his vegetarian lunch he refrained saying

'Let us economise conference expenses'

. His accommodation was arranged in a modest make.shift guest house at the institute. Till we reached there he discussed about the forthcoming conference and the programmes he envisages under it's aegis.  Two days later in the second day of the Conference ,after the sessions are over, I was asked to escort Professor Vidyasagar on a visit to a friend of him staying at Malleswaram. I could spent close to two hours with him in the car. He told me the challenges he had to face trying to introduce Family Psychiatry in the Amritsar Mental Hospital and how he circumvented the objections and obstructions from Administration and apathy and non.co.operation of some of his colleagues. 

Next day during the Annual General Body meeting chaired by him there were heated exchanges between senior Fellows. Standing in the rear as a Volunteer, I could see him sobbing and suppressing his tears as the Titans clashed on either side of him.

 When we dropped him in the Railway Station for return journey, he  reassuringly said that  some conflicts and contradictions are part of any growing organization and despite all this, the Indian Psychiatric Society would grow and prosper. 

 He profusely thanked us for taking care of him and  invited us to visit Rohtak, where he worked then. That did not materialize, but I had met him once more at Chennai few months later in another academic meeting and  spent some time with him there too.. Though I have never had met him thereafter, he remains in my memory as a gentle  lamp emitting soothing light at  corridor crowded with dark shades.

The contrast in the personality and behaviour of two eminent psychiatrists in the country, I had met  during the first National Conference I attended, lingered in my mind. The bitter verbal clashes witnessed in the Annual General Body also stayed on as a dark cloud in memory. With varying permutations and combinations, I could perceive similar contrasting personality traits among the leaders and functionaries  of our organization on and off. I could also witness many bitter verbal fights and tantrums  in the floors of our Conferences from time to time. Yet, as Dr. Vidyasagar reassured us before boarding   his second class coach for return journey after the 1974  Bangalore Conference, the Indian Psychiatric Society  grew and prospered since then, and continues to grow and prosper ever. .

Dr. K. A. Kumar

Former National President ,Indian Psychiatric Society

Trivandrum.695004

drkakumar@gmail.com




Friday 28 August 2020

Texas by Night. Laura story

    

ലാറയും കുഞ്ഞുറക്കവും  കാറ്റിന്റെ  ദേവനും ആയി ടെക്സാസിലെ രാത്രി.

ആശങ്കയും അനിശ്ചിതത്വവും ആയി നടത്തിയ യൂ. എസ് യാത്ര  വിജയപര്യവസായി ആയതിൽ ആശ്വാസം എളുതല്ല. ടിക്കറ്റ് കിട്ടുന്നത് മുതൽ തുടങ്ങി, ഉറപ്പില്ലായ്മ. ഡൽഹി വരെ ആഭ്യന്തര യാത്ര. പിന്നെ യൂ. എസ് വരെ എയർ ബബുൾ എന്ന നിയന്ത്രിതയാത്ര. അവിടെ ഉണ്ടായ കാലതാമസം. അതു കൂടുതൽ നീണ്ടെന്കിൽ സ്ഥിതി  ദയനീയമാകുമായിരുന്നു. പരിമിത സ്വകര്യങ്ങളോടെ പറന്നു ചിക്കാഗോയിൽ. ഔദ്യോഗിക ക്വാറന്റിൻ ഇല്ലെങ്കിലും, പേരാക്കിടാവിനെ ആദ്യം  കാണാനും പരിചരിക്കനും പോകുന്നതിനാൽ ഒരു മൂന്നു മുറി വാടക വീട്ടിൽ ഒരാഴ്ച അത് നടത്തി. 

മകൻ  അനുപം കുമാർ മിഷിഗണിലും, മരുമകൾ  അപരണ   പൊടി കുഞ്ഞുമൊത്ത് ടെക്സസ്സിൽ ഹൂസ്റ്റനിലും ആതുരസേവകർ ആയി തളക്കപ്പെട്ടിരിക്കുന്നു. Naanni എന്ന കുഞ്ഞുനോട്ടക്കാരെ വച്ചു നടത്തിയ പരീക്ഷണങ്ങൾ വിഷമകരമായ സാഹചര്യത്തിൽ  അവിടെ ഞങ്ങൾക്കു എത്തിയെ മതിയാകൂ. അതിനു സാധ്യത നൽകിയ കേന്ദ്രസർക്കാരിനോട് വളരെ നന്ദി തോന്നി.

ക്വയറന്റിൻ പൂർത്തിയാക്കി ഡാളസ് വഴി ഹൂസ്റ്റനിലേക്കു പറന്നെത്തിയത് ചാരിതാര്ത്യതോടെയാണ്. വളരെ വേഗം എട്ടു മാസക്കാരി ലൂമി ഇണങ്ങി. മനസമാധാനത്ത്തോടെ ആശുപത്രി ഡ്യൂട്ടിക്ക് പോകാൻ ആയ  മരുമകൾ അപരണക്ക് അതിയായ ആശ്വാസം.

രണ്ടു ദിവസങ്ങൾ കഴിഞ്ഞതെയുള്ളൂ. ലാറ എന്ന ഒരു  കൊടുംകാറ്റ് വരുന്നതായി വാർത്തകൾ എത്തി. അതൊരു വാർത്തയായി മാത്രം കരുതി. സെക്രട്ടറിയേറ്റ് തീപിടിത്തം, അദാനിയുടെ വിമാനത്താവളം പിടിത്തം, ദൃശ്യങ്ങൾ ഒന്നും തെളിയാത്ത സി സി ടി വി പിടിത്തം, കേരളത്തിന് മേൽ മുറുകുന്ന കോവിഡിന്റെ പിടിത്തം- ഇത്രയൊക്കെ പിടിത്തങ്ങൾ നാട്ടിൽ നിന്നുള്ള വാർത്തയിൽ ഉള്ളപ്പോൾ  ലാറ എന്ന കൊച്ചു കാറ്റിൻകുട്ടിയെ അത്ര ശ്രദ്ധിക്കാൻ തോന്നിയില്ല.( അത്രക്കാനു പ്രകൃതി ക്ഷോഭങ്ങളെ പറ്റിയുള്ള ബോധവും പരിചയവും.). 

ഹൂസ്റ്റണിലെ സ്ഥാപനങ്ങൾ ഒന്നൊന്നായി മൂന്നു ദിവസങ്ങൾ അടക്കുന്നു. അപർണയുടെ ആസുപത്രിയും അടക്കുന്നുവെന്നത് സന്തോഷം നൽകി. മൂന്നുദിവസം, കുഞ്ഞും അമ്മയും പിതാമഹ് റൂം കൂടി ചേർന്ന് ഉല്ലസിക്കാം.

മിഷിഗണിൽ നിന്ന്   ഫോണിൽ എത്തിയ മകൻ അനുപം കുമാറിന്റെ വാക്കുകളിൽ വിഹ്വലതയും നിസ്സഹായതയും.  തുടർന്നു എത്തിയ എല്ലാ ഫോണ് വിളികളിലും ആശങ്ക. ടി വി യിലാകെ മുന്നറിയിപ്പുകൾ. ടെക്സസ്സിലും സമീപത്തും കൊടിയ നാശം വിതക്കുന്ന അതി ഭീകര കൊടും കാറ്റിന്റെ തീവ്രമേഖലക്ക് തൊട്ട് അടുത്തണ് നമ്മുടെ വാസം. രണ്ടിൽ നിന്ന് അഞ്ചാം ഗ്രേഡിലേക്ക് ലാറ കുതിച്ചു കയറുന്നു. വൈദ്യുതി, വെള്ളം, ഗതാഗതം എല്ലാം തടസ്സപ്പെടും. സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുക. അതിന് ഇനി മണിക്കൂറുകൾ മാത്രം. ഇങ്ങനെ മുന്നറിയിപ്പ്. 

ഹൂസ്റ്റണിൽ അപർണ കുഞ്ഞുമായി എത്തിയിട്ട് ഏഴു ആഴ്ചകൾ മാത്രം. ചുരുക്കം സുഹൃത്ത് ക്കൾ മാത്രം. അവരിൽ ചിലർ സ്വന്തം വീട്ടിലേക്ക് ഞങ്ങളെ ക്ഷണിച്ചു. അവരും അപകട മേഖലക്ക് പുറത്തല്ല. എങ്കിലും, അപായഘട്ടത്തിൽ സ്ഥലപരിച്ചയം ഉള്ളവരുടെ ഒരു കൂട്ടു നല്ലതല്ലേ?

സുരക്ഷിതമായി താമസിക്കാൻ ഏതെങ്കിലും പറ്റിയ ഹോട്ടലിൽ പോയാലോ എന്നായി ആലോചന. ഹോട്ടലുകൾ എല്ലാം ഫുൾ. മിഷിഗണിലേക്ക് പറന്നാലോ? വിമാനങ്ങൾ അനിശ്ചിതം. ലാറയുടെ പാതക്ക് അകലെ കാറോടിച്ചു പോയാലോ?

റോഡുകൾ തിങ്ങിനിറഞ് അഭയ സ്ഥാനം തേടി ഇറങ്ങിയ വാഹനങ്ങൾ, മിന്നൽ പ്രളയം പ്രതീക്ഷിക്കുന്നു എന്നു മുന്നറിയിപ്പ് ഉണ്ട്. കാറിന് ഉള്ളിൽ മണിക്കൂറുകൾ കൊച്ചു കുഞ്ഞുമായി കുടുങ്ങി കിടക്കുന്ന കാര്യം ആലോചിക്കാൻപോലും വയ്യ. വെള്ളപ്പൊക്കത്തിലേ ജീവനാശം ഏറെയും, പൊതുവഴികളിലും പൊതു സ്ഥലങ്ങളിലും വച്ചു ആണെന്നു എവിടെയോ വായിച്ച ഓർമ.

 സാമാന്യം ഉറപ്പുള്ള മൂന്നു നില അപാർട്മെന്ടിൽ ആണ് താമസം.

ചുരുക്കത്തിൽ,  വീട് വിട്ടു ഇറങ്ങേണ്ട എന്ന തീരുമാനത്തിൽ എത്തി.

ടി.വി യിൽ മുന്നറിയിപ്പ് കനക്കുന്നു. ഒഴിഞ്ഞു പോകാനുള്ള സമയം ഇനി അധികം ഇല്ല. എത്താൻ പോകുന്നത് അതിജീവന സാധ്യത ഇല്ലാത്ത അഞ്ചാം ഗ്രേഡ് കാറ്റാണ്. ഹൂസ്റ്റണിൽ തെക്ക് കിഴക്ക് കിടക്കുന്ന ഞങ്ങളുടെ പ്രദേശം മൂടി, കടുത്ത ചുവപ്പ് നിറത്തിൽ ഉരുണ്ടു കളിക്കുന്ന ടി വി മോഡൽ ദൃശ്യങ്ങൾ. കാര്യം നിസ്സാരമല്ല.

ഇനി ചെയ്യാനുള്ളത് ഈ വീടിനെ സുരക്ഷിതം ആക്കുക മാത്രം.

വെറും മനോധർമവും സാമാന്യ ബുദ്ധിയും മാത്രമേ കൈയിൽ ഉള്ളു.  വലിയ കൊടുങ്കാറ്റും  വെള്ളപ്പൊക്കവും കണ്ടിട്ട് പോലുമില്ല. 2018 ൽ കേരളത്തിലെ വെള്ളപ്പൊക്കത്തിൽ എന്റെ സ്ഥലമായ തിരുവനന്തപുരം ഉൾപ്പെട്ടില്ല. ഇടനാട്ടിലെങ്കിലും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്ക്ണം എന്നൊരു ആശ തോന്നിയത് നിർവഹിക്കാൻ, അന്നത്തെ ആരോഗ്യ സ്ഥിതി അനുവദിച്ചില്ല. ചുരുക്കത്തിൽ തകഴിയുടെ കഥയിലും, ഒറ്റനവധി ചലച്ചിത്രങ്ങളിലും പരിചയപ്പെട്ടതൊഴിച്ചാൽ, കാലവർഷകാലത്ത് കുട്ടനാട്ടിൽ നടത്തിയ ഏതാനും കായൽ യാത്രകളിൽ ഒതുങ്ങുന്നു, വെള്ളപ്പൊക്കവും കൊടുങ്കാറ്റുമായുള്ള പരിചയം.

ജനാലകളും വാതിലുകളും ബലത്തിൽ ബന്ധിച്ചു. ഇലക്ട്രിക് പോയിന്റുകൾ, ഉപകകരണങ്ങൾ എന്നിവ നിർവീര്യം ആക്കി. ചുമരിൽ  നിന്നും സീലിംഗിൽ നിന്നും ഫിറ്റിങ്ങുകളെ നിലത്തിറക്കി. വെള്ളത്തിന്റെ പാത്രങ്ങൾ നിറചു. ഫ്ലാഷ് ലൈറ്റും മെഴുകുതിരിയും ഒരുക്കി.

 ജനലുകൾക്കും ചുമരുകൾക്കും അകലെ കെട്ടിടത്തിന്റെ മൂന്നാം നിലയുടെ ഒത്ത നടുവിൽ എല്ലാവർക്കുമായി കിടപ്പിടം ഒരുക്കി. അടിയന്തരഘട്ടത്തിൽ ഒഴിയേണ്ടി വന്നാൽ ആവശ്യം ആയതെല്ലാം രണ്ടു പെട്ടിയിലും രണ്ടു കൊട്ടയിലും എടുത്തു കിടപ്പിടത്തിന് അടുത്ത് വച്ച്.

നാട്ടിൽ മകൻ അർവിന്ദിനോടും കുടുംബത്തോടും  ഏതാനും സുഹൃത്തുക്കളോടും ഫോണിൽ സംസാരിച്ചു. രാവിലെ മൊബൈൽ സിഗ്നൽ ഉണ്ടെങ്കിൽ രാത്രിയിലെ വിവര ങ്ങൾ പങ്കിടാം.

ടി.വി യിലെ കാലാവസ്ഥക്കാരൻ ആവർത്തച്ചു കൊണ്ടിരുന്നു- രാത്രി പന്തണ്ടിനും രാവിലെ നാലു മണിക്കും ഇടയിൽ ആകും ലാറയുടെ അതി ഭീകരമായ ആഘാതം.

ആ സമയം ഉറങ്ങേണ്ടതില്ല എന്നു നിശ്ചയിച്ചു.  രണ്ടു പുസ്തകങ്ങൾ കൊണ്ടൊരു കോക്‌ടയിൽ വായനയാകാം. ബാബു പോളിന്റെ സർവീസ് കഥയുടെ പത്തുപേജ്, എംപി നാരായണ പിള്ളയുടെ ഒരു കഥ, എന്നിവ ഒന്നിട വിട്ട് വായിക്കാം. ഒന്നിന് ശ്രദ്ധയും ദഹനവും അനായാസ വായനക്ക്  ആവശ്യമില്ല. മറ്റത് ദഹിക്കാൻ ഇടവേളകൾ അത്യാവശ്യം.

സ്വസ്ഥമായി ഉറങ്ങി കൊണ്ടിരുന്ന കുഞ്ഞു മോളുടെ അടുത്തു കിടന്ന അപർണ ചാടിയെഴുന്നേറ്റു . താഴത്തെ നിലവറയിൽ പോകാൻ അകമ്പടി ആവശ്യപ്പെട്ടു. അവിടൊരു കാർഡ് ബോർഡ് പെട്ടിയിൽ തലയിട്ടു ഏറെ നേരം തിരഞ്ഞു.  കിട്ടിയ സന്തോഷത്തോടെ മുകളിലേക്ക് ഓടിക്കയറി. ഹനുമാൻ സ്വാമിയുടെ ചെറിയൊരു വിഗ്രഹം.   ഈ അവസ്ഥയിൽ , അനുയോജ്യനായ മറ്റൊരു ദേവൻ ആരുണ്ട?

ഇരട്ട വായനയുടെ ഇടവേളകളിൽ,  ജനൽ പാളിയുടെ വിടവിലൂടെ ഞാൻ പുറത്തേക്ക്  നോക്കി കൊണ്ടിരുന്നു..  

അരണ്ട വെളിച്ചവുമായി ആകാശം. കറുപ്പും വെളുപ്പുമായി മേഘങ്ങൾ കിഴക്കോട്ട് നീങ്ങുന്നു. ചെറിയൊരു മൂളലോടെ സുഖമുള്ള കാറ്റ്.  വഴി വിളക്കു കളുടെ വെളിച്ചത്തിൽ തെളിഞ്ഞു കിടക്കുന്ന നടപ്പാതകളിലും പുൽപ്പരപ്പിലും,  ഒരു മഴത്തുള്ളി പോലും വീഴാത്ത നിരാശയുടെ നിഴൽ.

പ്രകൃതിയുടെ ഈ  പൂർണസൗമ്യത,  കൊലക്ക് മുൻപിലെ നിസ്സംഗതയാണോ?  അല്പം ഭയം തോന്നി.

നാലു മണി കഴിഞ്ഞു. ഞാൻ താഴേക്കു നടന്നു. പ്ളഗ് കുത്തി ടി വി തെളിച്ചു. കാലാവസ്ഥക്കാരൻ ചിത്രങ്ങൾ സഹിതം ആവേശത്തോടെ പറയുന്നു- ലാറ അതിന്റെ ഗതി കൂടുതൽ കിഴക്കോട്ടു മാറ്റി. ടെക്സ് സസിനെ ഏതാണ്ട് വിട്ടു അടുത്ത സംസ്ഥാനമായ ലൂസിയാനായിലേക്കു ഇരമ്പി കയറി. തീരത്തും ഉള്ളിലും വിനാശത്തിന്റെ തേര് വാഴ്ച നടത്തി; വളരെ വേഗം ശാന്തമായി.

ഉറങ്ങാൻ പോകവെ, ശാന്തമായി ഉറങ്ങുന്ന പേരക്കുട്ടിയെ കണ്ടു. പിന്നീട് ഉറക്കത്തിന്റെ ഏതോ ഘട്ടത്തിൽ ഒരിക്കലും പോയിട്ടില്ലാത്ത ലൂസിയാനയുടെ മണ്ണും മനുഷ്യരും മനസ്സിലെത്തിയതായി തോന്നി.

എട്ടു മണിക്ക് എഴുന്നേറ്റു .ജനാലകളും വാതിലുകളും തുറന്നു. ഇലക്ട്രിക് സംവിധാനങ്ങൾ പുനസ്ഥാപിച്ചു. ഓരോ മുറിയിലെയും സാധനങ്ങൾ പുന:ക്രമീകരിച്ച്.

കോവണി കയറിയപ്പോൾ ,  പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് അപർണ സ്ഥാപിച്ചിരിക്കുന്ന ഹനുമാന് ജിയെ കണ്ടു.

അന്തരീക്ഷം  ഇളക്കി മറിക്കുന്ന കൊടുങ്കാറ്റുകളിൽ നിന്ന് മാത്രമല്ല, ജീവിതത്തെ തകർക്കാനെത്തുന്ന എല്ല കൊടുങ്കാറ്റുകളിൽ നിന്നും രക്ഷിക്കാൻ....

Dr. K. A. Kumar

Trivandrum.695004

drkakumar@gmail.com

27th August 2020


Saturday 2 May 2020

വിമോചന ചിന്തകൾ:
വിലക്കു കൾ അയഞ്ഞു വരികയാണ്. ഉത്സാഹം ആകാം. ഉത്തരവാദിത്വം കൂടെ വേണം എന്ന്  പ്രത്യേകം പറയേണ്ടതില്ല.
വിലക്കുകളിൽ നിന്നുള്ള വിമോചനത്തോടൊപ്പം, കഴിഞ്ഞ കാലങ്ങളിൽ നാം സീലിച്ചെടുത്ത ചില പെരുമാറ്റങ്ങളിൽ നിന്നും പ്രതിപത്തികളിൽ നിന്നും ഉള്ള മോചനവും സാധ്യം അതാണിപ്പോൾ.
മദ്യ ത്തിൽ നിന്ന് പ്രജകളെ അകറ്റാൻ നമ്മുടെ രാഷ്ട്രീയ കഴികൾക്കോ ഭരനാധികാരികൾക്കോ ഇനി കഴിയില്ല. ഈ ലോക്ഡൗൻ നല്ലൊരു വിഭാഗം മദ്യപന്മാരെ മനസ് കൊണ്ടു മദ്യ ത്തോട് വേണമെങ്കിൽ വിട പറയാം എന്നൊരു സ്ഥിതിയിൽ എത്തിച്ചു എന്ന തീർച്ചയായും കരുതാം. അവരെ   കൂടുതൽ വലിയ കുടിയിലേക് പോകാതിരിക്കാൻ  നോക്കാൻ ചെറിയ  ചില കാര്യങ്ങൾ ചെയ്യാം.  മദ്യവ്യാപാരം ആധാറുമായി ബന്ധപ്പെടുത്താം. ഒരു ദിവസം 300 എം.എൽ  ബീയർ 1 ലീറ്റർ അളവ്  നിജപ്പെടുത്താം. വ്യാപാരം ഓണ്ലൈന് ആക്കിയാൽ  അളവ് നിയന്ത്രണം, ബെവ്‌കോ യിലെ തിരക്ക് എന്നിവ നിയന്ത്രിക്കാം. മദ്യപാനികൾ നൽകുന്ന നികുതി പണത്തിൽ നിന്ന് തന്നെയാണ് നമ്മുടെ ഭരണഘടനാ പദവിക്കാർ മുതൽ  നാലാം ഗ്രേഡ് ജീവനക്കാർ വരെ വേതനാം വാങ്ങി സകുടുംബം ജീവിക്കുന്നത്. എങ്കിലും കുടി വിടാൻ അര മനസ്സ് വന്നു കളൊഞ്ഞ നാലഞ്ചു ലക്ഷം പേരെയെങ്കിലും നമ്മുടെ കാരവാമൃഗങ്ങളുടെ സഞ്ചയത്തിൽ നിന്നു ഒഴിവാക്കാൻ ദയ കാണിക്കാവുന്നതാണ്. മദ്യ വരുമാനം കാര്യമായി കുറയാതെ തന്നെ  മദ്യപാണികൾ  വേഗം നശിക്കാതെയും പുതിയ മദ്യപാനികൾ ധാരാളമായി  ഉണ്ടാകാതെയും നോക്കാൻ ചിലതൊക്കെ ചെയ്യാൻ കഴിഞ്ഞേക്കും. (ഇതേ പറ്റി ഒരു കുറിപ്പ് പത്രങ്ങൾക്ക് അയച്ചത് വെളിച്ചം കണ്ടില്ല- അപ്രധാനവും, ബുദ്ധിസൂന്യവുമായി കരുത്പ്പെട്ടിരിക്കാം).
സർക്കാരുകൾ ഇതൊന്നും അറിയാതെയും കനിയാതെയും, മദ്യം ഒഴുക്കിയാലും നമുക്ക് സ്വന്തം നിലയിൽ കുടിയിലേക്ക് കൂപ്പുകു ത്താതെ നോക്കാവുന്നതല്ലേ?

ആഹാരം, ഇന്ധനം, ആഘോഷം, ഉത്സവം എന്നിവകളിൽ മിതത്വം തുടർന്നും പാലിക്കാം. കൂട്ടം കൂടുന്നത് ഒഴിവാക്കാൻ ശ്രമിക്കാം. ശാരീരിക അകലം ശീലമാക്കാം.(അത്യാവശ്യമെങ്കിൽ മനുഷ്യ ചങ്ങലയും മനുഷ്യ ഭൂപടവും വിശ്വാസ പ്രതിരോധവും നടത്തുമ്പോൾ കൈകൾക്കിടയിൽ അര മീറ്റർ എങ്കിലും നീളമുള്ള കയർ / തുണി കഷ്ണം പിടിക്കാൻ ശ്രദ്ധിക്കാം).
ലോക്ഡൗൻ ഭൂമിക്ക് നൽകിയ  വൃത്തിയും തെളിച്ചവും ചിത്രങ്ങളും ദൃശ്യങ്ങളും ആയി നാം കാണുന്നു. അതു അത്രക്ക് നിലനിറുത്താൻ നമുക്ക്‌ കഴിയില്ല. എന്നാൽ  മാലിന്യ നിർമാർജനത്തിന്റെ നല്ല സീലങ്ങൾ നമുക്ക് പാലിക്കാൻ ആകും.



Sunday 29 March 2020

കോവിഡിന്റെ കാലം: മന:മർമരങ്ങൾ

മാര്ച്ച് 8ആം തീയതി വൈകുന്നേരം വെയിലില് തീനാളങ്ങളുടെ ചൂട് തോന്നി. മനസ് മന്ത്രിച്ചു, കേരളത്തിന്റെ മണ്ണിൽ  കൊറോണ വൈറസ് കാലുറപ്പിച്ചിരിക്കുന്നു. വൈറോളജിസ്റ്റോ, എപിഡമിയലോജിസ്റ്റോ അല്ലെങ്കിലും, മഹാരോഗങ്ങളുടെ തേര് വാഴ്ച കളുടെ ചരിത്രം വായിച്ച ഓര്മയാകാം  ഈ ദുരാ sankaയുടെ വിത്ത് മനസ്സിൽ ഇട്ടത്. തിരുത്താൻ മനസ് വിസമ്മതിച്ചു.
അടുത്ത ദിവസം നടക്കുന്ന ആറ്റുകാൽ പൊങ്കാലയെ കുറിച്ചായി ആശങ്ക. അത് അപകടം ഇല്ലാതെ കഴിഞ്ഞുവന്നത് ആശ്വാസമായി.
അടുത്ത ഞായറാ ഴ്ച്ച പങ്കെടുക്കേണ്ട ഒരു പരിപാടിയുണ്ട്. മറ്റൊരു ദിവസം പ്രഭാഷകനായി പങ്കെടുക്കേണ്ട മറ്റൊന്നുണ്ട്. ഒരു മെഡിക്കൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കാനുണ്ട്. എല്ലാം, നൂറിൽ താഴെ പേർ മാത്രം പങ്കെടുക്കുന്നവ ആണ്. മൂന്നു സംഘാടകരെ വിളിച്ച്  ഈ പകർച്ച വ്യാധിയുടെ സാഹചര്യ ത്തിൽ, പരിപാടി മാറ്റി വെക്കുന്നതാണ് ഉചിതം എന്നു പറഞ്ഞു. അവിശ്വാസവും പരിഹാസവും കലർന്ന വിയോജനമാണ്  അവരിൽ ചിലരിൽ നിന്ന് പ്രതികരണമായി ലഭിച്ചത്.

പകർച്ചവ്യാധി പ്രതിരോധവും, കാട്ടു തീ തടയുന്നതും ഒരേ പോലെയാണ്. രണ്ടിലും, നടപടികൾ അതിതീവ്രവും അധികരിക്കുന്നതും അതിശീഘ്രവും ആകേണ്ടിവരും. രണ്ടിൻറെയും അപകട സാഫ്ധ്യത പ്രത്യക്ഷത്തിൽ ബോധ്യപ്പെടാത്തവരിൽ ,അവിശ്വാസവും അമർഷവും സ്വാഭാവികമാണ്. 

സർക്കാറിലേക്കും നിവേദനങ്ങൾ നൽകി. ലോക്ക് ഡൗണ് ആവശ്യപെടാൻ ആദ്യം ധൈര്യം വന്നില്ല.  അവശ്യ  സർവീസുകൾ മാത്രം നില നിറുത്തി, മറ്റുള്ള സർക്കാർ ജീവനക്കാർക്കും, സ്വകാര്യ ജീവനക്കാർക്കും രണ്ടു ആഴ്ച്ച കർശനമായി ഹോം ക്വരൻറെയിൻ ഏർപ്പെടുത്തി വൈറസ് പ്രതിരോധം ശക്തിപ്പെടുത്തണം എന്നു അപേക്ഷിച്ചാണ് എഴുതിയത്. ഔദ്യോഗിക തലത്തിൽ സർക്കാരിനോട് ബദ്പ്പെട്ടിരിക്കുന്നവർക്കും എഴുതി. നേരിട്ടു വിളിച്ച് ഈ നിർദേശം ഒന്നു പരിഗണിക്കണമെന്ന് അപേക്ഷിച്ചു. ഔദ്യോഗിക സ്ഥാനമോ, പദവിയോ, സാമൂഹിക മൂലധനമോ (സോഷ്യൽ ക്യാപിറ്റൽ), രാഷ്ട്രീയ സ്വാധീനമോ മാധ്യമ പരിലാളനയോ ഇല്ലാത്ത ഒരുവൻ സമർപ്പിക്കുന്ന നിർദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും സാധാരണ ഗതി അറിയുന്നത് കൊണ്ടു,   അവഗണനയിൽ  വലിയ ഖേദം തോന്നിയില്ല.
മാർച്ച 22 ന്റെ ജനതാ കർഫ്യൂവും, അടുത്ത ദിവസം വന്ന കേരള ലോക്ഡൗണും, 24 ൽ എത്തിയ ദേശീയ ലോക്ഡൗണും  ആശ്വാസമായി തോന്നി. ഒന്നു രണ്ടാഴ്ച്ച നേരത്തെ ആയിരുന്നെങ്കിൽ  കൂടുതൽ നന്നായേനെ എന്നും  ഇടക്ക് തോന്നി.

ലോക്ഡൗൻ സൃഷ്ടിക്കുന്ന ജീവിതപ്രതിസന്ധികളെ കുറിച്ചുള്ള ആശങ്ക നാൾ തോറും വർധിക്കുന്നു. സ്ഥിരം ശമ്പള വും ഉയർന്ന സാമ്പത്തിക നിലയും ഇല്ലാതെ, ചെറിയ സംരംഭങ്ങളും, ജോലിക്കു മാത്രം  വരുമാനവുമായി കഴിയുന്ന അസംഘടിത  സ്‌റേനിയിൽ ഉള്ളവർക്ക് മുന്നിൽ, വറുതിയുടെയും നിസ്സഹായതയുടെയും മരുഭൂമിയാണ് നീണ്ടു കിടക്കുന്നതു.

ശ്വാസകോശ രോഗചികിത്സയിലും, തീവ്രചികിത്സയിലും അത്യാധുനിക പരിശീല റ്നം നേടി, അമേരിക്കയിലെ വിഖ്യാത ആസുപത്രിയിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. അനു കുമാർ തന്റെ ദിവസങ്ങളെ കുറിച്ചു എഴുതി: 
സമ്പന്ന രാജ്യം ആണെങ്കിലും, അത്യാധുനിക ആശുപത്രി ആണെങ്കിലും, വ്യക്തി സുരക്ഷാ സാമഗ്രികൾ (പി. പി. ഈ) വേണ്ടത്ര കിട്ടാനില്ല. ജോലി കഴിഞ്ഞു വീട്ടിലെത്തതുന്ന തനിക്കു മൂന്നു മാസം പ്രായമുള്ള കുഞ്ഞുമോളേ  അകലെ നിന്നു കണ്ടു സാന്തോഷിക്കാനെ ധൈര്യമുള്ളു.

 നാലു മണിക്കൂർ  ഐ.സി. യു  ഗൗണിൽ കഴിയുന്നത് ദുസ്സഹമാണ്. ആ സമയം വെള്ളം പോലും കുടിക്കില്ല, ടോയ്‌ലെട്ടിൽ പോകാനും വയ്യ. പകരം മാറ്റാൻ ഐ.സി.യു ഗൗണ് കിട്ടാനില്ല. 
 ലോകത്തെമ്പാടും  കോവീട് രോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാരും പ രിചരിക്കുന്ന നഴ്സ്ല് മാരും   ജോലി ചെയ്യുന്ന സാഹചര്യം   ഇതാണ്.

അനു കുമാർ തുടർന്നു എഴുതി:
 'ഇതൊന്നും സാരമില്ല.
അടുത്ത നാല് ആഴ്ചകളിൽ കോവിഡിന്റെ ഭീകര താണ്ഡവം തങ്ങളുടെ മുൻപിൽ എ ത്തും, അതിനെ നേരിടുന്നതിനുള്ള മുന്നണി പോരാളിയായി ഞാൻ ഉണ്ടാകും. ലോകത്തെ ഏറ്റവും പ്രസിദ്ധമായ ക്ളീവ് ലൻഡ്  ക്ലിനിക്കിൽ നിന്നു പരിശീലനം നേടാൻ അവസരം കിട്ടിയ  എനിക്ക്, ഈ സേവനം ചെയ്യുക എന്നത്  ജീവിതനിയോഗം  ആണ്. എന്നും ആയിരിക്കും. ഞാൻ കോവിഡിനെതിരെ അവസാനം വരെ   യുദ്ധം ചെയ്യും'
ലോകത്ത്
 എല്ലാ ആതുരാലയങ്ങളിലെയും ഈ പടയാളികൾ അങ്ങനെയാണ്.ജീവനും മരണവും തമ്മിലുള്ള യുദ്ധ ഭൂമിയിൽ, രോഗിയെ അനാഥനാക്കി അവർ പിന്മാറുകയില്ല.
അവർക്ക് വിജയവും, സുരക്ഷിതത്വവും നന്മയും നേർന്നു.  സർക്കാർ മെഡിക്കൽ കോളേജിലെ സേവനകാലത്തിന്റെ ഓർമകളും ബിംബങ്ങളും മനസ്സിൽ നിറഞ്ഞു.

 മൂന്നിൽ ഒന്നു ജോലിക്കാർ, ഒരു ആഴ്ച്ച ഡ്യൂട്ടിയും, മറ്റുള്ളവർ രണ്ടാഴ്ച ഹോം ക്വറന്റിനും എന്ന ചിട്ട നിലവിലുള്ള  ഈ ആശുപത്രിയിൽ ആദ്യത്തെ ആഴ്ച്ച ഡ്യൂട്ടി എടുത്തു. പ്രായം കൊണ്ടു ഡ്യൂട്ടി ഇളവിന് അർഹത ഉണ്ടായിരുന്നെങ്കിലും, മറ്റു രണ്ടു സി കൺസൽതണ്ട് മാർക്കും ഡ്യൂട്ടിക്ക് എത്തുക അസാധ്യമായിരുന്നു.
രാവിലെ ആശുപത്രിയിലേക്ക് തിരിച്ചച്പ്പൾ എട്ട് വയസ്സുകാരനായ ഭരത്  വിലക്കി.

'അച്ചച്ച,  അറുപത്തി അഞ്ച് വയസ് കഴിഞ്ഞ അച്‌ഛച്‌ഛനും, പത്ത് വയ്സ് ആകാത്ത ഞാനും വെളിയിൽ പോകരുത്. സ്റ്റേ അറ്റ് ഹോം'

എം.ഡി.കാരനായ യുവ ഡോക്ടറും, എം.ഫിൽ കാരിയായ ക്ലിനിക്കൽ  സൈക്കോ ലോജിസ്റ്റും കൂടെ യുണ്ട്. ഒ. പി. ശുഷ്‌കം. ആശുപത്രി മിക്കവാറും വിജനം ആയിരുന്നു. ടെലിമെഡിസിൻ കണ്സൽറ്റേഷനും അപൂർവം ഒ.പി. കേസുകളും, വാർഡിൽ നിന്നുള്ള റഫറൻസ് കേസുകളും മാത്രം. അത്യന്തം ഗുരുതരമായ ഏതാനും കേസുകൾ അഡ്മിറ്റ് ചെയ്‌തു ചികിൽസിക്കേണ്ടി വന്നു. ദുർഘടമായ ചികിത്സാ ഘട്ടങ്ങൾ ഉണ്ടായെങ്കിലും, ഒന്നൊഴിച്ച് എല്ലാ രോഗികളും സുഖം പ്രാപിച്ചു. ഒരു ചെറിയ ടീമിനൊപ്പം, ആശുപത്രിയിൽ  രോഗികൾക്ക് കരുതലും ചികിത്സയും നൽകിയ  എം.ബി.ബി.എസ് കാലം ഓർത്തു. ഹൃദ്രോഗികളെയും, പ്രമേഹരോഗത്തിലെ കീട്ടോസിസ്,  സെപ്‌സിസ്, അതിജ്വരം എന്നിവ ബാധിച്ച രോഗികളെയും,  കണ്ണിമ വെട്ടാതെ കരുതലോടെ  പരിചരിച്ചു ചി കിൽസിച്ച  നാളുകൾ. !

വലിയ പ്രശ്നങ്ങൾ ഇല്ലാതെ ഒരാഴ്ച കടന്നതിൽ ചാരിതാർഥ്യവും ആശ്വാസവും തോന്നി.  ടീം അംഗങ്ങൾ  പരസ്പരം കൈ കൂപ്പി ഡ്യൂട്ടിയിൽ നിന്നു വിട വാങ്ങി.

മെഡിക്കൽ കോളേജ് ക്യാംപസ് വഴി വീട്ടിലേക്കു മടങ്ങണം എന്നു തോന്നി. അമ്പത് വർഷങ്ങൾക്കു മുൻപ് വൈദ്യശാസ്ത്രം പഠിക്കാൻ പോയതും,  അഞ്ചര വർഷം കഴിഞ്ഞു ഡോക്ടറായി പുറത്തേക്കു വന്നതും ആ ക്യാമ്പസ്‌ലെ വഴിയിൽ കൂടിയാണ്.  ആ ദിവസ ങ്ങൾ ഓരോന്നിലും എത്രയോ തവണ നടന്ന വഴികൾ.
ക്യാംപസ് ഏതാണ്ട് വിജനം തന്നെ. ആർ.സി.സി. യുടെയും ശ്രീ ചിത്രയുടെയും മുന്നിൽ തലങ്ങും വിലങ്ങുമായി വാഹനങ്ങളും, അവയ്ക്കിടയിൽ കിതച്ചും കുത്ച്ചും ഓടുന്ന ജനങ്ങളുമില്ല.
നിരത്തിൽ വൃക്ഷങ്ങളുടെ തണൽ ഇടങ്ങൾ കണ്ടപ്പോൾ അത്ഭുതം തോന്നി- ഈ വഴിയിൽ ഇപ്പോഴും തണൽ ? ഫുട് ബോൾ കോർട്ടിന്റെ അരികിൽ  പുതിയ പുൽ നാമ്പുകൾ ഇഴയടുപ്പത്തോടെ വളർന്നു വരുന്നു. വെളുപ്പും, മഞ്ഞയുമായി കുഞ്ഞു പൂക്കൾ.  അവയ്ക്കിടയിൽ വലിയ വയറും നീളൻ സ്ഫടിക വാലും, പളുങ്ക് കണ്ണുകളുമായി, ഖസാക്കിലെ പൂർവീകരുടെ ആത്മാക്കളെ പോലെ  പറക്കുന്ന ഏതാനും തുമ്പികളും.
കാർ നിറുത്തി അല്പനേരം ആ വഴിയരികിൽ നിന്നു. ലോക്ഡൗൻ എത്തിയിട്ട്  അഞ്ചുദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. വാഹനങ്ങളുടെ ഒടുങ്ങാത്ത ഖര മർമരവും, ജനസഞ്ചയങ്ങളുടെ  നിരന്തരമായ പാദ ചലനങ്ങളും അവസാനിച്ചു ദിവസങ്ങൾക്കുള്ളിൽ, ചെറിയ ഒരു മണ്ണ്തടത്തിൽ ,പ്രകൃതി അതിന്റെ എളിയ  ജീവഭംഗികളുമായി നമ്മെ തേടിയെത്തുന്നു.

മഹാമാരിയുടെ ദയാഹീനമായ നാൾവഴികളെ കുറിച്ചുള്ള വിഹ്വലതകൾക്കിടയിൽ, ഒരു കുളിർ കാറ്റിന്റെ മൃദു സ്പര്ശം പോലെ, ആ പുൽകൊടികൾ,  പൂക്കൾ,  തുമ്പികൾ, തണൽതടങ്ങൾ മനസ്സിൽ കയറി.

 എത്രയോ നാളുകൾക്കു ശേഷം , മോചന മന്ത്രം ശ്രവിച്ചത് പോലെ  ഒരു ശാന്തതയുമായി  വീട്ടിലേക്കു കാറോടിച്ചു..

Dr. K.A.Kumar
Trivandrum.695004
drkakumar@gmail.com





Thursday 26 March 2020

രക്ഷകരും യോദ്ധാക്കളും

മൂന്നാഴ്‌ചയിലേറെ ധരിച്ചിരുന്നത് പോലെ രാജ്യം സമ്പൂർണ ലോക്ഡൗണിലേക്കു നീങ്ങിയിരിക്കുന്നു. പ്രതിരോധ വാക്‌സിൻ, പ്രകടമായ പ്രാരംഭലക്ഷണങ്ങൾ എന്നിവ ഇല്ലാത്ത, ഇടനിലക്കാർ ഇല്ലാതെ മനുഷ്യനിൽ നിന്നു മനുഷ്യനിലേക്ക് പകരുന്നമഹാരോഗത്തിന് പരമാവധി സമ്പർക്ക വിലക്ക് മാത്രമാണ് പ്രതിരോധം. 
സമ്പർക്ക നിരീക്ഷണം, ലാബ് പരിശോധന എന്നിവയിലൂടെ രോഗത്തെ സമൂഹത്തിൽ പ്രതിരോധിക്കുന്ന പൊതുജനാരോഗ്യ പ്രവർത്തകർ, സമ്പർക്ക വിലക്ക് കര്ശനനമായി നടപ്പാക്കുന്ന പോലീസ്, പ്രാദേശിക അധികാരികൾ  എന്നിവർ ആണ് ആദ്യ തലത്തിൽ നമ്മെ രക്ഷിക്കാൻ പയറ്റുന്നത്.  ഇവർക്ക് നേരിടേണ്ടി വരുന്നത് ജനങ്ങളുടെ നിസ്സഹകരണം, വിദ്വേഷം എന്നിവയും സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ്.  സ്വയം രോഗബാധ ഉണ്ടാകുമോ എന്ന ഭീതിയിലാണ് അവർ ജോലി ചെയ്യുന്നത്.  ഏറെപ്പേർക്ക് ആ  ദുരന്തം ഉണ്ടാകുന്നില്ല എങ്കിലും അത് പ്രയാസകരമായ തൊഴിൽ സാഹചര്യമാണ്.
രോഗം ബാധിച്ചവരെ ആശുപത്രിയിൽ ചികില്സിക്കുകയും പരിചരി ക്കുകയും ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നിവർ  ജോലി ചെയ്യുന്നത് ഭീഷണമായ സാഹചര്യത്തിലാണ്. തീവ്ര പരിചരണ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ മാരകമായ അപകടത്തിന്റെ തൊട്ടുമുന്നിൽ  കഴിഞ്ഞുകൊണ്ടാണ്. 
 രോഗം ഒട്ടു മിക്കവരിലും വലിയ പ്രശനം ഇല്ലാതെ പിൻവാങ്ങുമ്പോൾ, മറ്റുള്ളവരിൽ  അതിഭീകരമായ അവസ്ഥയിൽ കൂടിയാണ് രോഗി മരണത്തിലേക്ക് നീങ്ങുന്നത്.  അവരെ ചികില്സിക്കുന്നതു,   ശത്രു പാലയത്തിനകത്ത് കടന്നു കയറി ചെയ്യുന്ന ഘോര യുദ്ധം   തന്നെയാണ്. ജീവൻ പണമില്ലാത്ത വായു മാത്രം എന്നത് അവരുടെ കണ്മുന്നിൽ ആണ്. കോവിദ് 19 രോഗത്തിന്റെ തീവ്രഘട്ടത്തിൽ ഉണ്ടാകുന്ന നുമോണിയയിൽ രോഗിയുടെ ശ്വാസകോശങ്ങളിൽ രക്തം നിറഞ്ഞു , സ്വന്തം രക്തത്തിൽ തന്നെ മുങ്ങി മരിക്കുന്ന ഭീകര അവസ്‌ഥ യാണ്  ഉണ്ടാകുന്നത്. ഈ ദുരന്തത്തിന്റെ നിമിഷ വഴികളിൽ രോഗിയോടൊപ്പം നിന്നു ചികില്സിക്കുകയും പരിചരി ക്കുകയും അതി ദുഷ്കരമായ അനുഭവമാണ്. ശ്രേഷ്ഠമായ കർമം ആണ്. തന്റെ കണ്മുമ്പിൽ, കൈകളിൽ ജീവൻ  നിലനിറുത്താൻ തീവ്രശ്രമം നടത്തുന്ന രോഗിയുടെ സ്ഥാനത്ത് സ്വയം കാണാതെ,  വീട്ടിൽ തന്നെ കാത്തിരിക്കുന്ന പ്രീയപ്പെട്ടവരെ ഓർക്കാതെയാണ് ഈ ചികിത്സകനും ശു സ്‌റൂ ഷകനും തന്റെ ധർമം നിർവഹിക്കുന്നത്.
ഈ ചികിത്സകരെയും ശുസ്രൂഷകരെയും പൊതുജനാരോഗ്യപ്രവര്തകരെയും  സ്നേഹാദരങ്ങളോടെ പരാമര്ശിക്കാൻ നമ്മുടെ പ്രധാന മന്ത്രിയും മുഖ്യമന്ത്രിയും ശ്രദ്ധിച്ചത് സമുചിതമായി. 
എന്നാൽ, ഈ ആദരം പ്രായോഗികമായ ആനുകൂല്യം ആയി നടപ്പിലാക്കേണ്ടിയിരിക്കുന്നു. ചികിത്സകർക്കും, നഴ്‌സുമാർക്കും നഴ്സിങ് പരിചാരകർക്കും പ്രതിമാസ വേതന ത്തിന്റെ ഇരട്ടിയും, പൊതുജനാരോഗ്യപ്രവര്തതകർക്ക്  അൻപതു ശതമാനം അധിക വേതനവും നൽകുക എന്നത് ഈ മഹാ രോഗം പിൻവാങ്ങുന്നത് വരെ നടപ്പാക്കുക എന്നത് മിതമായ, യുക്തമായ  നടപടി ആയിരിക്കും. ഈ യുദ്ധ് ത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ അനാഥമാകുന്ന കുടുംബങ്ങൾക്ക്, യുദ്ധഭൂമിയിൽ  മരണം അടയുന്ന സൈനികന് നൽകുന്ന അതേ ആനുകൂല്യം നൽകണം. ഇതും  രാജ്യത്തിനു വേണ്ടിയുള്ള വീര ചരമം ആയി കാണണം.

കോവിദ് 19 യുദ്ധത്തിലെ ധീരയോദ്ധാക്കൾ ആണ് ഈ ആരോഗ്യ പ്രവർത്തകർ. രാജ്യത്തിന്റെയും ഭരണ വ്യവസ്ഥയുടെയും ആദരവും കടപ്പാടും, പ്രയോജനകരവും, സത്വരവും യഥാർധവും ആയ രീതിയിൽ നൽകാൻ നമുക്ക്  ധാർമിക ബാധ്യത ഉണ്ട്.
ഡോ.കെ.ഏ.കുമാർ
മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ
drkakumar@ gmail.com

Monday 9 March 2020

അമ്മയും ആറ്റുകാൽ അമ്മയും: ഓർമയും വിചാരവും

ആറ്റുകാൽ  ക്ഷേത്രത്തെ ക്കുറിച്ചുള്ള ഓർമകൾക്ക്  അറുപതു വര്ഷം പ്രായമുണ്ട്.

തൊള്ളായിരത്തി അ റു പതുകളിൽ കോളേജ് വിദ്യാഭ്യാസത്തിനായി  തിരുവനന്തപുരത്തെത്തിയകാലത്തു അത് തുടങ്ങുന്നു.  വയൽക്കരയിൽ പഴമയുടെ സൗന്ദര്യവുമായി  ഒരു കുഞ്ഞു ക്ഷേത്രം.

 ആൽത്തറ  ദേവീക്ഷേത്രത്തിനു പുറകിലെ വാടകവീട്ടിലാണ് അന്ന്  ഞങ്ങൾ  താമസം. അവിടെ അമ്മയുടെ നിത്യ പ്രാർത്ഥന. മൂന്നോ നാലോ മാസത്തിലൊരിക്കൽ ആറ്റുകാൽ ദേവിയെ കാണാൻ പോകും. കിഴക്കേകോട്ട ബസ് ഇറങ്ങി നടന്നു പോകണം. കൂട്ടുകാരായി ഒന്നോ രണ്ടോ പേര് ഉണ്ടാകും അമ്മക്ക്. ആരെയും കിട്ടാതെ വരുമ്പോൾ കൂടെ പോകാൻ എന്നെ വിളിക്കും.

അന്ന് ഞാൻ  കൗമാരബുദ്ധിജീവിയും കടുത്ത  നിരീശ്വരവാദിയുമാണ്. അമ്മയുടെ അപേക്ഷ അത്ര പെട്ടെന്നൊന്നും ഞാൻ സ്വീകരിക്കില്ല. പക്ഷെ അമ്മയെ തനിയെ വിടാനും മനസ്സില്ല. അങ്ങനെ  ഒരു അംഗ രക്ഷകനോ പാർശ്വവർത്തിയോ ആയി പോയാണ് ആറ്റുകാൽ  ക്ഷേത്രവും ദേവിയും എനിക്ക് പരിചിതമാകുന്നത്. യാത്രയിൽ ഉടനീളം അമ്മയുടെ അന്ധവിശ്വാസത്തെ ഇളക്കാൻ  ഞാൻ  ശ്രമിക്കും. ഒരുമിച്ച്  നടക്കുന്ന ദൂരത്തുടനീളം . 'അമ്മ എന്നെ തന്റെ കുടക്കീഴിൽ ഒതുക്കി നിര്ത്താന് നോക്കും. ഞാൻ അത് തട്ടി മാറ്റും. അമ്മയുടെ കൈയിലെ കുടയും അന്ധവിശ്വാസത്തിന്റെ കുടയും എനിക്ക് വേണ്ട, വേണ്ട, വേണ്ട.

ഒന്ന് രണ്ടു തവണ പൊങ്കാലയ്ക്ക് പോയതും ഓർമയുണ്ട്. അമ്പലമുറ്റത്തും, വയൽപ്പരപ്പിലുമായി ഒരു ചെറിയ ഭക്തജനക്കൂട്ടം. ശ്രമപ്പെട്ടു ഊതിക്കത്തിക്കുന്ന കൊച്ച്ടുപ്പുകൾ. സൗമ്യമായ പ്രാർത്ഥനാധ്വനികൾ.
വിയർപ്പും കരി യും മുഖത്തും, ദേഹത്തുമായി മടങ്ങുന്ന അമ്മയെ ഞാൻ വീണ്ടും ശകാരിക്കും.അമ്മയുടെകണ്ണുകളിൽ പടർന്നുകിടക്കുന്ന ചുവപ്പും, കണ്ണീർപ്പാടും കാണുമ്പോൾ ഞാൻ ചോദിക്കും,
'അമ്മയെന്തിന് കരഞ്ഞു?'
'ദൈവത്തെ മനസ്സ് നിറഞ്ഞു പ്രാർത്തിക്കുമ്പോൾ എല്ലാവരും കരയും.'
'അമ്മ വിശദീകരിക്കും.
ബാഗ്ലൂർ നിംഹാൻസിലെ  എം.ഡി. എടുത്തു കഴിഞ്ഞു ഞാൻ പത്തുവര്ഷത്തോളം കോട്ടയം മെഡിക്കൽ കോളേജിൽ ജോലി ചെയ്തു.ഈ കാലയളവിൽ ആറ്റുകാൽ ക്ഷേത്രവും പൊങ്കാലയും വളരെ വളർന്നു. ക്ഷേത്രഭരണവും  വരുമാനവും അതിനൊപ്പം വളർന്നു. പൊങ്കാല നഗരത്തിന്റെ  മഹോത്സവം  ആയി.

കിളിമാനൂരിൽ അച്ഛനൊപ്പം  താമസിച്ചിരുന്ന 'അമ്മ എല്ലാ വർഷവും  ആറ്റുകാൽ പൊങ്കാല ഇടുന്ന തു ഞാൻ അറിഞ്ഞിരുന്നു. തിരുവനന്തപുരത്ത് ബന്ധുക്കളും സുഹൃത്തുക്കളുമായവരുടെ  സഹായത്തോടെ 'അമ്മ അത് തുടർന്നു.

എൺപതുകളിൽ ഞാൻ തിരുവനന്തപുരത്തെത്ത്തിയപ്പോൾ എന്റെവീട്ടിൽ രണ്ടുമൂന്നു ദിവസം വന്നു നിന്ന് പൊങ്കാല ഇടുന്നതായി അമ്മയുടെ പതിവ്.

അത് എന്റെയും, വീട്ടിൽ ഞങ്ങൾ എല്ലാവരുടെയും, പേടി സ്വപ്നം ആയി.

വൈ ദ്യവൃത്തിയിലടക്കം , ഞാൻ കണ്ടി ട്ടുള്ള  ഏറ്റവും രൂക്ഷമായ  മൈഗ്രയിൻ അമ്മക്കുണ്ടായിക്കൊണ്ടിരുന്നതാണ്. കടുത്ത  തലകറക്കവും, തുടരെയുള്ള  ഛർദിയും ആയി ,കണ്ടുനിൽക്കാൻ തന്നെ  പ്രയാസമുള്ള  ബേസിലാർ മൈഗ്രേയിൻ.
അന്നും ചില പ്രതിരോധ മരുന്നുകൾ ഉണ്ട്. 'അമ്മ അത് മുടക്കും. ഇടയ്ക്കു രോഗം വരും. ഏറ്റവും കടുത്ത  മൈഗ്രേയിൻ എത്തുന്നത് പൊങ്കാല കഴിഞ്ഞു വീട്ടിലെത്തുമ്പോൾ ആണ്. അത് കണ്ടു സഹിക്കുക പ്രയാസം.
ഞാൻ ശക്തിയായി ഇടപെട്ടു.
'ഇത് ഇനി നിര്ത്തിയെ പറ്റൂ.' ഞാൻ കര്ശനമായി പറഞ്ഞു.
'അമ്മ വഴങ്ങിയില്ല.
'ഈ കരി യും പുകയും വിയർപ്പും ഒക്കെ ഏറ്റുവാങ്ങി  ഈ പൊങ്കാല എന്തിനു 'അമ്മ തുടരുന്നു, എനിക്ക് മനസ്സിലാകുന്നില്ല.'

അല്പസമയം കണ്ണടച്ച് നിശ്ശബ്ദയായി ഇരുന്നിട്ട് 'അമ്മ പറഞ്ഞു.

'ഇതിനേക്കാൾ കറിയും, പുകയും, കണ്ണീരും നിറഞ്ഞതായിരുന്നു എന്റെ ജീവിതത്തിലെ  വളരെക്കാലം. അതൊന്നും നിങ്ങൾ  അന്ന് കണ്ടിട്ടുണ്ടാവില്ല. കണ്ടിട്ടുണ്ടെങ്കിലും  ഓര്മിക്കുന്നുണ്ടാവില്ല.'

ഞാൻ ആലോചിച്ചു.
അഞ്ചുവയസ്സുപ്രായമുള്ളപ്പോൾ അച്ഛനെ നഷ്ടപ്പെട്ട , ചൂഷകനായ ഒരു കാരണവരുടെ തണലിൽ  'അമ്മമ്മ  മാത്രം വളർത്തിയ മകളായിരുന്നു 'അമ്മ. വിവാഹശേഷം ഏറെക്കാലം അച്ഛന്റെ കൂട്ടുകുടുംബത്തിൽ അടുക്കളക്കാരിയായി 'അമ്മ  കഴിഞ്ഞു. കരി യും, പുകയും, കണ്ണീരും  അപരിചതം ആകാൻ സാധ്യതയില്ല.
അമ്മയുടെ അക്കാലത്തെ  മുഖവും  ഉലഞ്ഞ  കരിപുരണ്ട  വസ്ത്രങ്ങളും
കുറെയൊക്കെ എനിക്ക് ഓർക്കാനും കഴിയുന്നുണ്ട്.

'ആറ്റുകാലമ്മക്ക്‌വേണ്ടി , കണ്ണുനിറഞ്ഞു പൊങ്കാല ഇടുമ്പോൾ  എല്ലാ ദുഖവും
പുകപോലെ പറന്നുപോകുന്നു. എനിക്ക് മാത്രമല്ല.   മിക്ക 'അമ്മമാർക്കും അതങ്ങനെയാണ്..'

അമ്മയുടെ  കൈ  പിടിച്ച് ഏറെ നേരം ഞാൻ ഇരുന്നു. പൊങ്കാലയെപ്പറ്റി പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.

1993 മാർച്ച്‌  വരെ  എല്ലാ വർഷവും     'അമ്മ  പൊങ്കാല ഇട്ടു. ആഗസ്റ്റിൽ  ഒരു പക്ഷിയെ  പോലെ   പറന്നു.പോയി.    
  
  ഇന്ന് രാഷ്ട്രീയം,   ആത്മീയം  ഭരണം, തുടങ്ങിയ രംഗത്തെ ഉന്നതന്മാർ  തൊട്ടുരുമ്മിനിന്നു   നടത്തുന്ന പൊങ്കാല കണ്ടു. കൊറോണ  വൈറസ്  ബാധയെക്കുറിച്ചുള്ള  അതിജാഗ്രതാ നിർദേശം അരികെ  നിൽക്കവേ ആണ്
ഈ .ജനലക്ഷങ്ങൾ അണി  നിര ക്കുന്നത്. അവരോടൊപ്പം ഈ നേതാക്കന്മാർ  നിരന്നു നിക്കുന്നത്.

 അമ്മയെ  ഓർത്തു.

 ദേവിയെ പ്രാർത്‌ഥിക്കുമ്പോഴും,   മുടങ്ങാതെ പൊങ്കാല ഇടുമ്പോഴും,  'അമ്മ  കുത്തിയോട്ടത്തെ കുറിച്ചു വ്യസനിച്ചു.

വൈറസ് ബാധയുടെ വിപത്തിനെക്കുറിച്ച്  മനസ്സിലാക്കി കൊടുത്തിരുന്നെങ്കിൽ  'അമ്മ  ഇത്തവണ  വീട്ടിൽ പൊങ്കാല  ഇട്ട്  സംതൃപ്തി  കണ്ടെത്തിയേനെ:
 ഒട്ടു  മിക്ക    അമ്മമാരും,  സ്വന്തം നിലയിൽ, അങ്ങനെ ചെയ്യുമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു...

സ്വന്തം നിലയിൽ ഒന്നും ചിന്തിക്കാൻ ഇന്ന് അവർക്കു ആവില്ലല്ലോ!
 
അവർ അല്ലല്ലോ, അവരാരും അല്ലല്ലോ   ആരാരാധനയും, ആചാരങ്ങളും  എങ്ങനെ വേണമെന്ന്  തീരുമാനിക്കുന്നത്...

Dr.K.A.Kumar
drkakumar@gmail.com