Thursday 26 March 2020

രക്ഷകരും യോദ്ധാക്കളും

മൂന്നാഴ്‌ചയിലേറെ ധരിച്ചിരുന്നത് പോലെ രാജ്യം സമ്പൂർണ ലോക്ഡൗണിലേക്കു നീങ്ങിയിരിക്കുന്നു. പ്രതിരോധ വാക്‌സിൻ, പ്രകടമായ പ്രാരംഭലക്ഷണങ്ങൾ എന്നിവ ഇല്ലാത്ത, ഇടനിലക്കാർ ഇല്ലാതെ മനുഷ്യനിൽ നിന്നു മനുഷ്യനിലേക്ക് പകരുന്നമഹാരോഗത്തിന് പരമാവധി സമ്പർക്ക വിലക്ക് മാത്രമാണ് പ്രതിരോധം. 
സമ്പർക്ക നിരീക്ഷണം, ലാബ് പരിശോധന എന്നിവയിലൂടെ രോഗത്തെ സമൂഹത്തിൽ പ്രതിരോധിക്കുന്ന പൊതുജനാരോഗ്യ പ്രവർത്തകർ, സമ്പർക്ക വിലക്ക് കര്ശനനമായി നടപ്പാക്കുന്ന പോലീസ്, പ്രാദേശിക അധികാരികൾ  എന്നിവർ ആണ് ആദ്യ തലത്തിൽ നമ്മെ രക്ഷിക്കാൻ പയറ്റുന്നത്.  ഇവർക്ക് നേരിടേണ്ടി വരുന്നത് ജനങ്ങളുടെ നിസ്സഹകരണം, വിദ്വേഷം എന്നിവയും സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ്.  സ്വയം രോഗബാധ ഉണ്ടാകുമോ എന്ന ഭീതിയിലാണ് അവർ ജോലി ചെയ്യുന്നത്.  ഏറെപ്പേർക്ക് ആ  ദുരന്തം ഉണ്ടാകുന്നില്ല എങ്കിലും അത് പ്രയാസകരമായ തൊഴിൽ സാഹചര്യമാണ്.
രോഗം ബാധിച്ചവരെ ആശുപത്രിയിൽ ചികില്സിക്കുകയും പരിചരി ക്കുകയും ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നിവർ  ജോലി ചെയ്യുന്നത് ഭീഷണമായ സാഹചര്യത്തിലാണ്. തീവ്ര പരിചരണ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ മാരകമായ അപകടത്തിന്റെ തൊട്ടുമുന്നിൽ  കഴിഞ്ഞുകൊണ്ടാണ്. 
 രോഗം ഒട്ടു മിക്കവരിലും വലിയ പ്രശനം ഇല്ലാതെ പിൻവാങ്ങുമ്പോൾ, മറ്റുള്ളവരിൽ  അതിഭീകരമായ അവസ്ഥയിൽ കൂടിയാണ് രോഗി മരണത്തിലേക്ക് നീങ്ങുന്നത്.  അവരെ ചികില്സിക്കുന്നതു,   ശത്രു പാലയത്തിനകത്ത് കടന്നു കയറി ചെയ്യുന്ന ഘോര യുദ്ധം   തന്നെയാണ്. ജീവൻ പണമില്ലാത്ത വായു മാത്രം എന്നത് അവരുടെ കണ്മുന്നിൽ ആണ്. കോവിദ് 19 രോഗത്തിന്റെ തീവ്രഘട്ടത്തിൽ ഉണ്ടാകുന്ന നുമോണിയയിൽ രോഗിയുടെ ശ്വാസകോശങ്ങളിൽ രക്തം നിറഞ്ഞു , സ്വന്തം രക്തത്തിൽ തന്നെ മുങ്ങി മരിക്കുന്ന ഭീകര അവസ്‌ഥ യാണ്  ഉണ്ടാകുന്നത്. ഈ ദുരന്തത്തിന്റെ നിമിഷ വഴികളിൽ രോഗിയോടൊപ്പം നിന്നു ചികില്സിക്കുകയും പരിചരി ക്കുകയും അതി ദുഷ്കരമായ അനുഭവമാണ്. ശ്രേഷ്ഠമായ കർമം ആണ്. തന്റെ കണ്മുമ്പിൽ, കൈകളിൽ ജീവൻ  നിലനിറുത്താൻ തീവ്രശ്രമം നടത്തുന്ന രോഗിയുടെ സ്ഥാനത്ത് സ്വയം കാണാതെ,  വീട്ടിൽ തന്നെ കാത്തിരിക്കുന്ന പ്രീയപ്പെട്ടവരെ ഓർക്കാതെയാണ് ഈ ചികിത്സകനും ശു സ്‌റൂ ഷകനും തന്റെ ധർമം നിർവഹിക്കുന്നത്.
ഈ ചികിത്സകരെയും ശുസ്രൂഷകരെയും പൊതുജനാരോഗ്യപ്രവര്തകരെയും  സ്നേഹാദരങ്ങളോടെ പരാമര്ശിക്കാൻ നമ്മുടെ പ്രധാന മന്ത്രിയും മുഖ്യമന്ത്രിയും ശ്രദ്ധിച്ചത് സമുചിതമായി. 
എന്നാൽ, ഈ ആദരം പ്രായോഗികമായ ആനുകൂല്യം ആയി നടപ്പിലാക്കേണ്ടിയിരിക്കുന്നു. ചികിത്സകർക്കും, നഴ്‌സുമാർക്കും നഴ്സിങ് പരിചാരകർക്കും പ്രതിമാസ വേതന ത്തിന്റെ ഇരട്ടിയും, പൊതുജനാരോഗ്യപ്രവര്തതകർക്ക്  അൻപതു ശതമാനം അധിക വേതനവും നൽകുക എന്നത് ഈ മഹാ രോഗം പിൻവാങ്ങുന്നത് വരെ നടപ്പാക്കുക എന്നത് മിതമായ, യുക്തമായ  നടപടി ആയിരിക്കും. ഈ യുദ്ധ് ത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ അനാഥമാകുന്ന കുടുംബങ്ങൾക്ക്, യുദ്ധഭൂമിയിൽ  മരണം അടയുന്ന സൈനികന് നൽകുന്ന അതേ ആനുകൂല്യം നൽകണം. ഇതും  രാജ്യത്തിനു വേണ്ടിയുള്ള വീര ചരമം ആയി കാണണം.

കോവിദ് 19 യുദ്ധത്തിലെ ധീരയോദ്ധാക്കൾ ആണ് ഈ ആരോഗ്യ പ്രവർത്തകർ. രാജ്യത്തിന്റെയും ഭരണ വ്യവസ്ഥയുടെയും ആദരവും കടപ്പാടും, പ്രയോജനകരവും, സത്വരവും യഥാർധവും ആയ രീതിയിൽ നൽകാൻ നമുക്ക്  ധാർമിക ബാധ്യത ഉണ്ട്.
ഡോ.കെ.ഏ.കുമാർ
മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ
drkakumar@ gmail.com

No comments:

Post a Comment