Monday 28 August 2017


മെഡിക്കൽ പഠന മേഖലയിലെ  കൊടും കശാപ്പ് 

 നീറ്റു  പരീക്ഷയിലെ  റാങ്കിന്റെ അടിസ്ഥാനത്തിൽ  സർക്കാർ സംവിധാനത്തിലെ കൗൺസിലിങ് മുഖേന മാത്രമായിരിക്കും എല്ലാ മെഡിക്കൽ പ്രവേശനവും എന്ന ചരിത്രപരമായ  സുപ്രീം കോടതി വിധി യിലൂടെ സാധ്യമായ  അക്കാഡമിക് നീതിയെ,   ദുർവഹമായ സാമ്പത്തിക ബാധ്യതയുടെ  കുറുക്കു കയറിട്ടു  കശാപ്പ്  ചെയ്യുന്ന ദുര വസ്ഥയിലേക്ക് കേരളത്തിലെ സ്വാശ്രയ മെഡിക്കൽ  വിദ്യാഭ്യാസം വീണിരിക്കുന്നു. അതിനു സാഹചര്യമൊരുക്കിയ ഫീസ് നിർണയസമിതിയും സംസ്ഥാന സർക്കാറും സർക്കാരിന്റെ നിയമസംവിധാനങ്ങളും ഉയർന്ന റാങ്കോടെ പ്രവേശന യോഗ്യത നേടിയ  മധ്യവരുമാനക്കാരായ കുട്ടികളോടും കുടുംബങ്ങളോടും
കാണിച്ചത് നിർദ്ദയമായ  അനാസ്ഥയും , മനപ്പൂർവം ചെയ്തതാണെങ്കിൽ , കൊടും ക്രൂരതയും  ആണ്.

    പ്രവേശന യോഗ്യതയിലും രീതിയിലും പുലർത്തേണ്ട  അക്കാഡമിക്  നീതി
നിലനിര്ത്തുകയും, അതേസമയം സ്വാശ്രയ കോളേജുകൾ നടത്തിക്കൊണ്ടുപോകാനുള്ള  വരുമാനം സാധ്യമാവുകയും ചെയ്യുന്നതിനുള്ള
മാർഗം , നീ റ്റ് പരീക്ഷയിലെ റാങ്കും ഫീസും ആനുപാതികമായി ബന്ധപ്പെടുത്തി
നിർണയിക്കുക എന്നതാണ് .അതിനുള്ള ഒരു പ്രായോഗിക നിർദേശം  ഈ ലേഖകൻ സര്കാരിനുമുന്പിൽ  മൂന്നു മാസങ്ങൾക്കു മുൻപ് സമർപ്പിച്ചതാണ്..
സ്വാശ്രയ കോളേജിലെ ആദ്യത്തെ സീറ്റിന്റെ ഫീസ് അൻപതിനായിരം രൂപയും  തുടർന്നുള്ള സീറ്റുകൾക്ക് ഒരു ശതമാനം( അഞ്ഞൂറ് രൂപ വീതം) കൂടുതൽ ഫീസ്  നിജപ്പെടുത്തുകയും  ചെയ്യാം . രണ്ടാമത്തെ സീറ്റിന്റെ ഫീസ്  അന്പത്തിനായിരത്തി അഞ്ഞൂറ് , മൂന്നാമത്തത്തിന്റെ ഫീസ്  അൻപത്തിഒരായിരം  ഇങ്ങനെ നിര്ണയിക്കാം.. ഉയർന്ന റാങ്കു നേടുന്ന ആയിരം കുട്ടികൾക്ക്  അഞ്ചു ലക്ഷത്തിനു  താഴെയുള്ള  വാർഷിക  ഫീസിൽ പഠിക്കാനാകും . എൻ ആർ ഐ സീറ്റുകളും ഫീസ് സ്വജന്യത്തിനു അർഹതയുള്ള  സീറ്റുകളും ഒഴിച്ച് ബാക്കി സീറ്റുകളിൽ ഇങ്ങനെ ഫീസ് നിർണയിച്ചാൽ അക്കാഡമിക് നീതിയും സ്ഥാപനങ്ങളോടുള്ള സാമ്പത്തിക 
 നീതിയും സംയോജിപ്പിക്കാം.. ന്യായവും യുക്തവുമായ തുക സമാഹരിക്കാനായി  അടിസ്ഥാന ഫീസ്( ആദ്യത്തെ സീറ്റിൻറെ  ഫീസ് ) ഒരു ലക്ഷമാക്കാം ; ഫീസ് വർധന  മുക്കാൽ ശതമാനമാക്കാം.ഇങ്ങനെ നിർണയിക്കുന്ന ഫീസ്  സർക്കാർ തന്നെ സമാഹരിക്കുകയും , കോളേജുകളുടെ ചിലവിന്റെ എസ്റ്റിമേറ്റ് അനുസരിച്ചു വിതരണം ചെയ്യുകയും ചെയ്യാം. അ ധികം വരുന്ന തുക മെഡിക്കൽ വിദ്യാഭ്യാസത്തെ  മെച്ചപ്പെടുത്തുന്നതിനുള്ള പൊതുവായ പദ്ധതികൾക്കുപയോഗിക്കാം..

സർക്കാരിലേക്കും , ഫീസ് നിർണയസമിതിക്കും  അയച്ചുകൊടുത്ത  ഈ നിർദേശം പരിഗണിച്ചോ, പരി ശോധിച്ചോ  എന്നൊന്നും വ്യക്തമല്ല.. ഒരു പക്ഷെ ഫീസ് നിർണയ സമിതിയും ഉദ്യോഗപ്രവരരും, നിർദേശത്തിലെ  ശതമാന കണക്കൊക്കെ കേട്ടപ്പോൾ വിരണ്ടതാകാം. കമ്പ്യൂട്ടർ അക്കൗണ്ടിംഗ് ഉപയോഗിച്ച്  ഏതാനും മണിക്കൂറുകൾ  കൊണ്ട് ഈ ഫീസ് പട്ടിക  തയാറാക്കാവുന്നതേയുള്ളു.

അതൊന്നും നടന്നില്ല.എന്നതല്ല,, ലാഭക്കൊതിയന്മാരായ    മാനേജ്മെന്റുകൾ ഒരുക്കിയ കൃത്രിമക്കെണിയിൽ വീണു വിചിത്രവും വികലവും ആയ  ഉത്തരവുകൾ ഒന്നിന് പുറകെ ഒന്നായി ഇറക്കി , ഒടുവിൽ കോടതിയുടെ മുൻപിൽ  പരിഹാസ്യവും നിസ്സഹായതയുമായി നിന്ന് , സംസ്ഥാന സർക്കാർ   സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസത്തെ  ദുരന്തമാക്കി .
.
അനാസ്ഥ കൊണ്ടാണോ, അഴിമതി കൊണ്ടാണോ ഈ ദുസ്ഥിതി ഉണ്ടായത് എന്ന് പരിശോധിക്കേണ്ടതല്ലേ?  ആദ്യത്തേതാണെങ്കിൽ , എന്തിനിങ്ങനെ ഒരു  ഫീസ് നിർണയ സമിതിയും  ഉദ്യോഗകേസരിമാരും ? രണ്ടാമത്തേതാണെങ്കിൽ, കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ എക്കാലത്തെയും ഏറ്റവും കൊടിയ ചതിയുടെയും  ക്രൂരതയുടെ യും  പട്ടികയിൽ ഇതിനെ പ്രതിഷ്ഠിക്കാം.

വർഷങ്ങൾ ഹോമിച്ചു പതിച്ചു  ഉയർന്ന  റാങ്ക് നേടിയ  കുട്ടികളെപ്പറ്റി ചിന്തിക്കുമ്പോൾ വിഷമം തോന്നുന്നു .ധനസ്ഥിതിയുടെ അനുഗ്രഹം ഇല്ലാത്തതു കൊണ്ടുമാത്രം മെഡിക്കൽ വിദ്യാഭ്യാസത്തിൽ നിന്ന്  പുറന്തള്ളപ്പെട്ടു പോകാനുള്ള നിർഭാഗ്യം അവർക്കുണ്ടാകാതെ രക്ഷിക്കാൻ എന്ത് ചെയ്യാനാകും? ചുമതലപ്പെട്ടവർ, അധികാരമുള്ളവർ  ഇനിയെങ്കിലും  ഒന്ന് ഉണർന്നു പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കുന്നു.

ഡോ.. കെ.എ.കുമാർ
മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ
തിരുവനന്തപുരം
 .. .

Wednesday 23 August 2017


The day, 22nd August 2017 deserves to be hailed as a golden day in the history of Indian Democracy.

Run  on the strength and substrate of a Constitution, that presents and prescribes the Nation as a SECULAR REPUBLIC, the opportunistic political system and a complacent Judiciary permitted,. rather even sustained an absurd anti-human provision of MUTHALAQ, to subdue and suppress our Muslim sisters. The sinister aspect of this draconian civil provision may not be apparent well and appreciated much by those of us living in Kerala. It has always been a pestering painful thought, how come such a anti-human facilty can co-exist, along with our secular rhetoric, for all right-thinking Indians..

The five muslim sisters and  an organization for the cause of Muslim women, who brought the issue
 to the Supreme Court and fought it relentlessly need to be complimented by all civilized citizens of the Country. The Government of India that concurred with the perception of the  petitioners, and the Supreme Court  that nullified the violation of civil rights of a segment of population
contained in this out-dated system, of questionable origin  deserves the gratitude of the Nation.

The fact that  two judges, including  the Chief Justice of India did not perceive the unconstitutionality of Muthalaq, according to the letter of the Constitution, also had sensed its human right violation, makes it a consensus unified judgement, albeit a majority  judgement technically.

Let us hope and wish, all right thinking citizens, across all religious , communal and ideological spectra perceive the national and human significance of this historical judgement, and work together for a genuine secular democratic country.

Jai Bharath, Jai All Bharathians

Kumar.K.A.
Trivandrum
   

Monday 21 August 2017

The ugly mess in medical admissions this year should be corrected with sense and insight. The academic justice in admissions
Brought in by Supreme Court is a precious . Milestone in Medical Education. But it has to be complemented by financial justice. Students with high NEET Rank should be granted a lower fee, and through an rank-based incremental fee necessary funds for running private medical colleges  anbe raised.
I submitted a workable propoസാല്  for such a fee structure to the Health Department, Fee Regulatory Committee.
No one seems to have read it leave alone given it a due consideration.
My physical and fiscal circumstances do not per filing a  PIL, which is badly needed.
Let some wisdom prevail on the administrators and the  courts.at least to the extent of considering suggestions from medical teachers, who spent several decades in tea hing.
Dr Kumar. K. A
Former Director of Medical Education Kerala

Sunday 6 August 2017

 തൊണ്ടിമുതലും  ദൃക്‌സാക്ഷിയും  ചലച്ചിത്രം  ഇഷ്ടപ്പെട്ടു
ഏറേ കാലത്തിനു ശേഷം തെളിമയും ലാളിത്യവും ഉള്ള
ചലച്ചിത്രാഖ്യാനം.
തോപ്പിൽ ഭാസി ഒളിവിൽ ഓർമകളിൽ വളരെ വര്ഷങ്ങള്ക്കു മുൻപെഴുതിയിട്ടുണ്ട്- തടവറക്കു അകത്തും പുറത്തും നിൽക്കുന്ന
 മനുഷ്യരുടെ  ദുഖങ്ങളെയും യാതനകളെയും  കുറിച്ച്. അതാണ്
ഈ ചിത്രത്തിലും കാണുന്നത്.ഒരു ഉൾനാടൻ  പോലീസ് സ്റ്റേഷൻ
നടത്തിക്കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന സാധാരണ  പോലീസുകാർ
 . അവിടെ  നിന്ന് നീതി  തേടിയെത്തി  കഷ്ടപ്പെടുന്ന സാധാരണ ജനം
ചെറിയ ഒരു ഇതിവൃത്തം,  ഒതുക്കവും ഒഴുക്കുമുള്ള ആവിഷ്കാരം.
സംവിധായകനായ ദിലീഷ് പോത്തൻ  അഭിനന്ദനം അർഹിക്കുന്നു.
എന്നാൽ ഈ ചിത്രം  ഏറ്റവും ഹൃദ്യമാകുന്നതും പ്രത്യാശ പകരുന്നതും.
അഭിനയമികവിന്റെ കാര്യത്തിലാണ്.അതിലും സംവിധായകന്റെ.
പങ്ക്‌ വ്യക്തമായിക്കാണാം.
ഫഹദ് ഫാസീലിന്റെ  പ്രകടനം മികച്ചു നിൽക്കുന്നു.
കണ്ണ് കൊണ്ടുള്ള ഭാവാഭിനയത്തിൽ ഈ നടനെ  വെല്ലാൻ
 മലയാള സിനിമയിൽ ഇന്ന്  ആരും  ഉണ്ടെന്നു തോന്നുന്നില്ല .
ഒപ്പം തന്നെ ശരീര ഭാഷയിലും.ഫഹദ് ഉയർന്നു നിൽക്കുന്നു.
24 കാതം നോർത്ത് , മഹേഷിന്റെ പ്രതികാരം എന്നിവയ്‌ക്കൊപ്പം
ഈ ചിത്രവും  കൂടി നോക്കുമ്പോൾ  അഭിനയത്തിനുള്ള  ദേശീയ
പുരസ്‌കാരത്തിന് അകലെയല്ല  ഈ നടൻ  നിസംശയം പറയാം.

അലൻസിയർ അവതരിപ്പിച്ച പെൻഷൻ പറ്റാറായ  പോലീസുകാരന്റെ
ദൈന്യത  നമ്മെ ഉടനെയൊന്നും  വിട്ടുമാറാൻ  പോകുന്നില്ല.
. ക്ഷീണിച്ചതൂങ്ങിയ മാംസപേശികളും , പ്രകാശം വറ്റിയ കണ്ണുകളും
ബ്രഷ് പോലെ തെറ്റിയും തിരിച്ചും നിൽക്കുന്ന  മീശരോമങ്ങളും
ഉപയോഗിച്ച് അലൻസിയർ പ്രകടിപ്പിക്കുന്ന ഭാവാഭിനയം  ഈ
 ചിത്രത്തിന്റെ ഏറ്റവും വലിയ മികവും നേട്ടവും ആണെന്നതിൽ
അശേഷം സംശയമില്ല..പ്രവചനം എന്നൊന്നും പരിഹസിക്കില്ലെങ്കിൽ
ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ- നല്ല ഉൾക്കനമുള്ള കഥാപാത്രത്തെയും
മികച്ച സംവിധായകനെയും കിട്ടുകയാണെങ്കിൽ , മലയാള സിനിമയിൽ
തിലകൻ ഒഴിച്ചിട്ടുപോയ സ്ഥാനത്തു അലൻസിയർ എത്തിപ്പെടും.
ഈ ചിത്രം നൽകുന്ന ഏറ്റവും സന്തോഷം തരുന്ന പ്രത്യാശയും
ഇതാണ് എന്ന് പറയാൻ  അനുവദിക്കുക.

വെഞ്ഞാറമൂട് സൂരജ്  തന്റെ ഭാഗം കുറ്റമറ്റതാക്കി.
സബ് ഇൻസ്‌പെക്ടറുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ച
പോലീസ് ഓഫീസർ ആയ സിബി തോമസും അഭിനന്ദനം അർഹിക്കുന്നു.
ചെറിയ കഥാപാത്രങ്ങൾക്ക് പോലും കിട്ടിയിരിക്കുന്ന മിഴിവ് സൂചിപ്പിക്കുന്നത് സംവിധായകന്റെ മികവും കൂടിയാണ്.

ചുരുക്കത്തിൽ, തൊണ്ടിമുതൽ . മലയാളസിനിമയിലെ  നാളെയ്ക്കുള്ള. മുതൽക്കൂട്ടിൻറെ  സാധ്യത പ്രദർശിപ്പിക്കുന്ന ചിത്രമാണ്.

 Dr.K.A.Kumar
Trivandrum-695004
drkakumar@gmail.com
.



.