പയ്യന്നൂരിലെ മുക്കുട്ടികളുടെ പ്രസവക്കഥ ചാനലുകളിൽ കത്തിക്കയറി .സാംസ്‌കാരിക നായികമാർ , കുറെ നായകന്മാരും,രോഷം കൊണ്ടു തീജ്വാലകളുയർത്തി . ഈ മനുഷ്യാധമന്മാർ സർക്കാർ ആശുപത്രികളിലെ പ്രസവമുറിയിലും ക്ലിനിക്കുകകളിലും എന്തൊക്കെ ലൈംഗിക പീഡ നങ്ങങ്ൾ രോഗികളെ എല്പിക്കുന്നുണ്ടാവും ? ഇവരെ അരിഞ്ഞു വീഴ്ത്തണം. കഥ യും ഗര്ജ്ജനവും കേട്ട സ്ത്രീകൾ ഭയചകിതരായി . ഇനി ഞങ്ങൾ സർക്കാർ ആശുപത്രികളിലേക്ക് ഇല്ലേ ഇല്ല. അങ്ങനെ അവരുടെ കാര്യം കഷ്ടത്തിലുമായി.
ചർച്ചയ്ക്ക് ഇരിക്കും മുൻപേ എന്താണ് പയ്യന്നൂരിലെ ഡോക്ടർമാർ പടത്തിൽ പിടിച്ച് ഫോണിൽ അയച്ചത് എന്ന് ഒന്ന് നോക്കെണ്ടിയിരുന്നില്ലേ ? സിസറിയൻ ഒപെരഷനിൽ കൂടി പുറത്തെടുത്ത മൂന്നു പിഞ്ചു കുഞ്ഞുങ്ങളെ ഉയർത്തി കാട്ടിയ ചിത്രം ആയിരുന്നത്രേ അത്. സമ്മതമില്ലാതെ അത്തരം ഒരു ചിത്രം എടുത്തതും അയച്ചു കൊടുത്തതും വൈദ്യ ശാസ്ത്ര ത്തിലെ നീതി ധർമത്തിന് എതിരാണ് . അതിനു വേണ്ട നടപടി എടുക്കേണ്ടതുമാണ് . നിയമപരമായ കാര്യങ്ങൾ ചെയ്യുകയും ആകാം. പരിമിതമായ സൗകര്യമുള്ള താലൂക്ക് ആശുപത്രിയിൽ മൂന്നു കുഞ്ഞുങ്ങളെ പ്രസവിപ്പിച്ചെടുത്ത നേട്ടം വിളംബരം ചെയ്യുകയായിരു ന്നേക്കാം ഈ ഡോക്ടർമാരുടെ ഔചിത്യമില്ലാത്ത പ്രവർത്തിയുടെ ലക്‌ഷ്യം .
പക്ഷെ പ്രസവ മുറിയിൽ എടുത്ത ഈ ചിത്രങ്ങൾ അശ്ലീലലമാണെന്ന വ്യാഖ്യാനവും അതിന്റെ പ്രചാരണം ലൈംഗിക വൈകൃതമാണെന്ന ആരോപണവും അസംബന്ധമായി തീർന്നു . ചുരുക്കത്തിൽ തൊഴിൽധർമത്തിനു നിരക്കാത്ത ഒരു തെറ്റ് ഹീനമായ വൈകൃതം എന്ന രീതിയിൽ പൊലിപ്പിച്ചെടുത്ത് സർക്കാർ ആശുപത്രികൾക്കും ഡോക്ടർമാർക്കും നേരേ പൊതുവായി നിന്ദ ചൊരിഞ്ഞത് നിർഭാഗ്യകരമായിപ്പോയി. കാരണം, ഇന്നും ലക്ഷ കണക്കിനു സാധാരണ ജനങ്ങൾക്ക് ഈ സ്ഥാപനങ്ങളും ഡോക്ടർമാരുമാണ് ആശ്രയവും അഭയവും .
മാധ്യമങ്ങളിലെ ചർച്ച ഒഴിവാക്കാനാകില്ല. അതിൽ പങ്കെടുക്കുന്നത് മധുരവും ഊർജ്ജവും നല്കുന്ന കാര്യം തന്നെ. എന്നാൽ ഒരു സംഭവം കഴിയുന്നതും വ്യക്തമായി മനസ്സില്ലാക്കിയതിനു ശേഷം ചർച്ചക്ക് ഇരിക്കുന്നതല്ലേ ശരി ? നാം പറയുന്ന കാര്യങ്ങൾ കേൾക്കുന്ന ജനങ്ങളിൽ സൃഷ്ടിക്കാവുന്ന ഭയത്തെയും വിശ്വാസ സതകർച്ചയെയും കുറിച്ചു ബോധവും വേണ്ടതല്ലേ ?
പയ്യന്നൂരില്ലേ പാലപ്പം പയ്യെ തിന്നാൽ പോരായിരുന്നോ ?
ചർച്ചയ്ക്ക് ഇരിക്കും മുൻപേ എന്താണ് പയ്യന്നൂരിലെ ഡോക്ടർമാർ പടത്തിൽ പിടിച്ച് ഫോണിൽ അയച്ചത് എന്ന് ഒന്ന് നോക്കെണ്ടിയിരുന്നില്ലേ ? സിസറിയൻ ഒപെരഷനിൽ കൂടി പുറത്തെടുത്ത മൂന്നു പിഞ്ചു കുഞ്ഞുങ്ങളെ ഉയർത്തി കാട്ടിയ ചിത്രം ആയിരുന്നത്രേ അത്. സമ്മതമില്ലാതെ അത്തരം ഒരു ചിത്രം എടുത്തതും അയച്ചു കൊടുത്തതും വൈദ്യ ശാസ്ത്ര ത്തിലെ നീതി ധർമത്തിന് എതിരാണ് . അതിനു വേണ്ട നടപടി എടുക്കേണ്ടതുമാണ് . നിയമപരമായ കാര്യങ്ങൾ ചെയ്യുകയും ആകാം. പരിമിതമായ സൗകര്യമുള്ള താലൂക്ക് ആശുപത്രിയിൽ മൂന്നു കുഞ്ഞുങ്ങളെ പ്രസവിപ്പിച്ചെടുത്ത നേട്ടം വിളംബരം ചെയ്യുകയായിരു ന്നേക്കാം ഈ ഡോക്ടർമാരുടെ ഔചിത്യമില്ലാത്ത പ്രവർത്തിയുടെ ലക്‌ഷ്യം .
പക്ഷെ പ്രസവ മുറിയിൽ എടുത്ത ഈ ചിത്രങ്ങൾ അശ്ലീലലമാണെന്ന വ്യാഖ്യാനവും അതിന്റെ പ്രചാരണം ലൈംഗിക വൈകൃതമാണെന്ന ആരോപണവും അസംബന്ധമായി തീർന്നു . ചുരുക്കത്തിൽ തൊഴിൽധർമത്തിനു നിരക്കാത്ത ഒരു തെറ്റ് ഹീനമായ വൈകൃതം എന്ന രീതിയിൽ പൊലിപ്പിച്ചെടുത്ത് സർക്കാർ ആശുപത്രികൾക്കും ഡോക്ടർമാർക്കും നേരേ പൊതുവായി നിന്ദ ചൊരിഞ്ഞത് നിർഭാഗ്യകരമായിപ്പോയി. കാരണം, ഇന്നും ലക്ഷ കണക്കിനു സാധാരണ ജനങ്ങൾക്ക് ഈ സ്ഥാപനങ്ങളും ഡോക്ടർമാരുമാണ് ആശ്രയവും അഭയവും .
മാധ്യമങ്ങളിലെ ചർച്ച ഒഴിവാക്കാനാകില്ല. അതിൽ പങ്കെടുക്കുന്നത് മധുരവും ഊർജ്ജവും നല്കുന്ന കാര്യം തന്നെ. എന്നാൽ ഒരു സംഭവം കഴിയുന്നതും വ്യക്തമായി മനസ്സില്ലാക്കിയതിനു ശേഷം ചർച്ചക്ക് ഇരിക്കുന്നതല്ലേ ശരി ? നാം പറയുന്ന കാര്യങ്ങൾ കേൾക്കുന്ന ജനങ്ങളിൽ സൃഷ്ടിക്കാവുന്ന ഭയത്തെയും വിശ്വാസ സതകർച്ചയെയും കുറിച്ചു ബോധവും വേണ്ടതല്ലേ ?
പയ്യന്നൂരില്ലേ പാലപ്പം പയ്യെ തിന്നാൽ പോരായിരുന്നോ ?