പ്രളയത്തിൽ രാഷ്ട്രീയ ശീലങ്ങൾക്കു അവധി കൊടുത്തു ഒറ്റക്കെട്ടായി രക്ഷാ പ്രവർത്തനം നടത്തിയ കേരളം എത്ര പെട്ടെന്നാണ് അടിമത്തരാഷ്ട്രരീയത്തിന്റെ നുകക്കീഴിലേക്കു പിൻവാങ്ങി പതിവ് ചാലിലൂടെ ഇഴഞ്ഞുതുടങ്ങിയത്?
Thursday, 13 December 2018
Friday, 24 August 2018
ഓണം ഓർമയിലും വിചാരത്തിലും
ഓണം ഏതാണ്ടു പൂർണമായി ഓർമയിലേക്ക് ചേക്കേറിയിട്ട് ഏറെകാലമായി. അതിന്റെ നിഴലിലും അല്പം നിലാവിലുമായി ഇന്നത്തെ ഓണങ്ങൾ .
ബാല്യകാലത്തെ ഓണങ്ങൾ അച്ഛന്റെ തറവാട്ടിൽ താമസിച്ചിരുന്ന കാലത്തേതു. ഓണനാളുകളിൽ അത് കൂട്ടുകുടുംബമാകുന്നു. ഇളം തലമുറയിൽ മൂത്തവനായി എനിക്ക് വിലസാനുള്ള അവസരം. ഓണനാളുകളിൽ പാചകത്തിനു മേൽനോട്ടം വഹിക്കുന്നത് അച്ഛൻ. കര്ശനവും പൂര്ണവുമായ മേൽനോട്ടം. പാചകസ്ഥലത്തോ പരിസരത്തോ ചുറ്റിക്കറങ്ങിയിരുന്ന ഞങ്ങൾ കുട്ടിപ്പടയുടെ നേതൃത്വം സ്വയം ഏറ്റെടുത്ത് ഞാൻ വിളയാടുമ്പോൾ വിമതശ്രമങ്ങൾ അടിക്കടി ഉണ്ടാകും. പൊതുവെ സൗമ്യനായ എന്നെപ്പോലും അക്രമാസക്തനാക്കുന്ന അണികൾ.
തല്ലും അടിയുമാകുമ്പോൾ അച്ഛൻ ഇടപെടും. ആരുടെ കുറ്റമാണെങ്കിലും മൂത്തവൻ എന്ന നിലയ്ക്ക് അച്ഛൻ അടിക്കുന്നത് എന്നെ ആയിരിക്കും. ഉശിരൻ അടി. ബാലസംഘം തുടർന്ന് ചിതരും. അരമണിക്കൂറിനുള്ളിൽ സന്ധിയാകും. സദ്യയും കളിയും. ഒക്കെയുണ്ടെങ്കിലും .അടിയുടെ വിഷമം എന്നിലുണ്ടാവും. എന്നാൽ അതിന്റെപേരിൽ ഞാൻ ഓണത്തിനെ കൈവിടില്ലായിരുന്നു. എല്ലാത്തിലും പങ്കെടുക്കും. എല്ലാ സന്തോഷങ്ങളും ഉള്ളിൽ നിറയ്ക്കും. കഴിയുന്നത്ര പങ്കിടും,
അച്ഛന്റെ അടി വെറുതെയാവില്ല, ഒന്നുരണ്ടു ദിവസത്തിനുള്ളിൽ ഒരു യാത്ര, ഒന്നോരണ്ടോ സമ്മാനങ്ങൾ എന്നിവ അച്ഛൻ സമ്മാനിക്കും. യാത്ര മിക്കവാറും തിരുവനന്തപുരത്തേക്കാണ്. അച്ഛൻ എനിക്ക് അടി തന്നതിന്റെ കാരണം പറഞ്ഞു തരും. വലിയ തെറ്റൊന്നുമല്ലെങ്കിലും ഓണത്തിന്റെ ഒരുമയും സന്തോഷവും ഇല്ലാതാക്കിയതിനാണ് ശിക്ഷ; പിന്നെ നീയല്ലേ മൂത്തവൻ, എല്ലാവരെയും ഇണക്കി കൊണ്ടുപോകാൻ ചുമതലയുള്ളവൻ! അങ്ങിനെ അച്ഛൻ വിശദീകരിക്കും.
മനസ്സിൽ അത് കടന്നുകൂടി. വേദനയും വിഷമവും അനുഭവിച്ചാലും ഒരു കൂട്ടായ്മ, ഒരു സ്ഥാപനം, ഒരു വ്യവസ്ഥ തകരാതെ നോക്കാൻ ശ്രമിക്കേണ്ടവനാണ് ഞാൻ.
അത് പാലിച്ചു ;വളരെ സഹിച്ച്, നന്നേ വേദനിച്ചു; പലതും നഷ്ടപ്പെട്ടു. കുടുംബത്തിലും അതിന്റെ അനുബന്ധങ്ങളിലും, ജോലിയിലും, സംഘടനകളിലും, സാമൂഹ്യ ബന്ധങ്ങളിലും എല്ലാം.
ഒരു നിയോഗത്തിന്റെ ചുമതലക്കാരനാണ് താൻ എന്നൊരു ധാരണ.. അതിനുവേണ്ടി എല്ലാം സഹിക്കാൻ നിയോഗമുള്ളവൻ എന്നൊരു ഭാവം!
പ്രളയത്തിന്റെ വേദനയുമായി , പ്രകൃതിയുടെ അടിയായി വന്നെത്തിയ ഈ ഓണം , അച്ഛന്റെ അടിയുടെ വേദനയും ,തുടർന്നുള്ള ജീവിതപാതയുടെ നോവും നിലാവുമായി , ഇണങ്ങി മനസ്സിന് മുമ്പിൽ നിൽക്കുന്നു.
അങ്ങിനെ ഈ ഓണം എനിക്ക് വിലപ്പെട്ടതാകുന്നു.
കഷ്ടപ്പാടിന്റെ , തീവ്രദുഃഖത്തിന്റെ നാളുകളിൽ കേരളത്തിൽ വിടർന്ന അനുതാപത്തിന്റെയും സഹകരണത്തിന്റെയും ശീലങ്ങൾ
നമ്മുടെ ഈ ഓണത്തിന്റെ നിത്യദീപങ്ങൾ ആകട്ടെ!
dr.kumar.k.a
trivandrum-695004
ഓണം ഏതാണ്ടു പൂർണമായി ഓർമയിലേക്ക് ചേക്കേറിയിട്ട് ഏറെകാലമായി. അതിന്റെ നിഴലിലും അല്പം നിലാവിലുമായി ഇന്നത്തെ ഓണങ്ങൾ .
ബാല്യകാലത്തെ ഓണങ്ങൾ അച്ഛന്റെ തറവാട്ടിൽ താമസിച്ചിരുന്ന കാലത്തേതു. ഓണനാളുകളിൽ അത് കൂട്ടുകുടുംബമാകുന്നു. ഇളം തലമുറയിൽ മൂത്തവനായി എനിക്ക് വിലസാനുള്ള അവസരം. ഓണനാളുകളിൽ പാചകത്തിനു മേൽനോട്ടം വഹിക്കുന്നത് അച്ഛൻ. കര്ശനവും പൂര്ണവുമായ മേൽനോട്ടം. പാചകസ്ഥലത്തോ പരിസരത്തോ ചുറ്റിക്കറങ്ങിയിരുന്ന ഞങ്ങൾ കുട്ടിപ്പടയുടെ നേതൃത്വം സ്വയം ഏറ്റെടുത്ത് ഞാൻ വിളയാടുമ്പോൾ വിമതശ്രമങ്ങൾ അടിക്കടി ഉണ്ടാകും. പൊതുവെ സൗമ്യനായ എന്നെപ്പോലും അക്രമാസക്തനാക്കുന്ന അണികൾ.
തല്ലും അടിയുമാകുമ്പോൾ അച്ഛൻ ഇടപെടും. ആരുടെ കുറ്റമാണെങ്കിലും മൂത്തവൻ എന്ന നിലയ്ക്ക് അച്ഛൻ അടിക്കുന്നത് എന്നെ ആയിരിക്കും. ഉശിരൻ അടി. ബാലസംഘം തുടർന്ന് ചിതരും. അരമണിക്കൂറിനുള്ളിൽ സന്ധിയാകും. സദ്യയും കളിയും. ഒക്കെയുണ്ടെങ്കിലും .അടിയുടെ വിഷമം എന്നിലുണ്ടാവും. എന്നാൽ അതിന്റെപേരിൽ ഞാൻ ഓണത്തിനെ കൈവിടില്ലായിരുന്നു. എല്ലാത്തിലും പങ്കെടുക്കും. എല്ലാ സന്തോഷങ്ങളും ഉള്ളിൽ നിറയ്ക്കും. കഴിയുന്നത്ര പങ്കിടും,
അച്ഛന്റെ അടി വെറുതെയാവില്ല, ഒന്നുരണ്ടു ദിവസത്തിനുള്ളിൽ ഒരു യാത്ര, ഒന്നോരണ്ടോ സമ്മാനങ്ങൾ എന്നിവ അച്ഛൻ സമ്മാനിക്കും. യാത്ര മിക്കവാറും തിരുവനന്തപുരത്തേക്കാണ്. അച്ഛൻ എനിക്ക് അടി തന്നതിന്റെ കാരണം പറഞ്ഞു തരും. വലിയ തെറ്റൊന്നുമല്ലെങ്കിലും ഓണത്തിന്റെ ഒരുമയും സന്തോഷവും ഇല്ലാതാക്കിയതിനാണ് ശിക്ഷ; പിന്നെ നീയല്ലേ മൂത്തവൻ, എല്ലാവരെയും ഇണക്കി കൊണ്ടുപോകാൻ ചുമതലയുള്ളവൻ! അങ്ങിനെ അച്ഛൻ വിശദീകരിക്കും.
മനസ്സിൽ അത് കടന്നുകൂടി. വേദനയും വിഷമവും അനുഭവിച്ചാലും ഒരു കൂട്ടായ്മ, ഒരു സ്ഥാപനം, ഒരു വ്യവസ്ഥ തകരാതെ നോക്കാൻ ശ്രമിക്കേണ്ടവനാണ് ഞാൻ.
അത് പാലിച്ചു ;വളരെ സഹിച്ച്, നന്നേ വേദനിച്ചു; പലതും നഷ്ടപ്പെട്ടു. കുടുംബത്തിലും അതിന്റെ അനുബന്ധങ്ങളിലും, ജോലിയിലും, സംഘടനകളിലും, സാമൂഹ്യ ബന്ധങ്ങളിലും എല്ലാം.
ഒരു നിയോഗത്തിന്റെ ചുമതലക്കാരനാണ് താൻ എന്നൊരു ധാരണ.. അതിനുവേണ്ടി എല്ലാം സഹിക്കാൻ നിയോഗമുള്ളവൻ എന്നൊരു ഭാവം!
പ്രളയത്തിന്റെ വേദനയുമായി , പ്രകൃതിയുടെ അടിയായി വന്നെത്തിയ ഈ ഓണം , അച്ഛന്റെ അടിയുടെ വേദനയും ,തുടർന്നുള്ള ജീവിതപാതയുടെ നോവും നിലാവുമായി , ഇണങ്ങി മനസ്സിന് മുമ്പിൽ നിൽക്കുന്നു.
അങ്ങിനെ ഈ ഓണം എനിക്ക് വിലപ്പെട്ടതാകുന്നു.
കഷ്ടപ്പാടിന്റെ , തീവ്രദുഃഖത്തിന്റെ നാളുകളിൽ കേരളത്തിൽ വിടർന്ന അനുതാപത്തിന്റെയും സഹകരണത്തിന്റെയും ശീലങ്ങൾ
നമ്മുടെ ഈ ഓണത്തിന്റെ നിത്യദീപങ്ങൾ ആകട്ടെ!
dr.kumar.k.a
trivandrum-695004
Monday, 7 May 2018
ആശുപത്രിയിലെ വസ്ത്രാക്ഷേപങ്ങൾ
വലിയ ഒരാശുപത്രിയിലെ വളരെ സീനിയർ ഡോക്ടർ പറയുന്നത്.
പ്രധാനപ്പെട്ട പരിശോധനക്ക് പോയതാണ്. അതിനായി കിടത്തി. ഡോക്ടർമാരെല്ലാം പരിചയക്കാർ. നഴ്സുമാരുരും ഏതാണ്ടെല്ലാവരും അങ്ങിനെ തന്നെ. പരിശോധനയുടെ ആവശ്യത്തിന് ഒരുപക്ഷേ അരക്കെട്ടു ആവശ്യമായേക്കാം. പരിശോധനാമുറിയിൽ രണ്ടു മൂന്നു സ്ത്രീകളുണ്ട്. നഴ്സും ടെക്നിഷ്യനും. അവർ രോഗവിവരങ്ങൾ ആരാഞ്ഞുകൊണ്ടിരുന്നു. ഡോക്ടർ തയ്യാറെടുക്കുന്നേയുള്ളു. കിടക്കയുടെ അരികിലെത്തിയ കുറിയ മനുഷ്യ ൻ, (സ്‌ക്രബ് നേഴ്സ്) ആയിരിക്കണം ഒറ്റവലിക്ക് ഷർട്ടും കാലുറയും .അഴിച്ചുമാറ്റി. പിന്നെ കണ്ണടച്ച് കിടക്കുകയെ ചെയ്യാനുള്ളൂ.
നഴ്സിംഗ് കോളേജിലെ പ്രഗത്ഭയായ പ്രൊഫസർ നഴ്സിംഗ് ബിഎസ്സിക്ക് പഠിച്ചിരുന്ന കാലത്തെ അനുഭവം പറഞ്ഞു . രണ്ടാം വർഷത്തെ വിദ്യാർഥിനി. പതിനെട്ടു വയസ്സ്. വയറുവേദനയും രക്തസ്രാവവും കലശലായപ്പോൾ കൂട്ടുകാരികളോട് പറഞ്ഞു . അവർ ഹോസ്റ്റൽ മെട്രനോട് പറഞ്ഞു. മെട്രോൺ ഗൈണക്കിലെ അസിസ്റ്റന്റ് പ്രൊഫസറെയും കൂട്ടി മുറിയിലെത്തി. മറ്റു കുട്ടികളെ മുറിക്കു വെളിയിലാക്കി. ഇരുവരും കൂടി നടത്തിയ പരിശോധന ഓർക്കുമ്പോൾ ഇന്നും ,ഭയവും സങ്കോചവും മനസ്സിൽ മടങ്ങി വരുന്നു. പൂർണ നഗ്നയാക്കി കിടത്തി. കാലകത്തി വാജിനയിലേക്കു വിരൽ കടത്തി . കന്യകയാണെന്നു കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ മെട്രണിന്റെ മുഖത്ത് കണ്ട ഭീകരത ഇന്നും കണ്മുന്പിലുണ്ട്. ഡോക്ടറുടെ മുഖത്ത് സുവോളജി ലാബിൽ തവളയെ കീറുന്ന ഭാവം. രാത്രി തന്നെ ആശുപത്രിയിലാക്കി. അവിടെയും ഇതൊക്കെ ആവർത്തിച്ച രണ്ടുദിവസം. എൻഡോമെട്രിയോസിസ് എന്ന രോഗത്തിന്റെ ആരംഭം. പിന്നെ വളരെ വിഷമിപ്പിച്ചു. പക്ഷെ അതിലേറെ വിഷമം ഹോസ്റ്റൽ മുറിയിലെ വസ്ത്രാക്ഷേപവും പരുക്കൻ പരിശോധനയുമായിരുന്നു.
ഡോക്ടർ പറഞ്ഞു , അറുപത്തിലെത്തിയ എനിക്ക് ലിംഗം വിശേഷപ്പെട്ടതോ രഹസ്യമാക്കിവെക്കേണ്ടതോ അല്ലെന്നു അവർ കരുതിയിരിക്കും. പോരെങ്കിൽ ഒരു ഡോക്ടറുമല്ലേ? നഴ്സിംഗ് പ്രൊഫസർ പറഞ്ഞു, നഴ്സിംഗ് പഠിക്കാൻ എത്തിയതാണെങ്കിലും ഞാൻ ഭയവും വേദനയും അനുഭവിക്കുന്ന കന്യകയായിരുന്നില്ലേ?
എന്തുകൊണ്ടാണ് ഇങ്ങനെ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നത് ; പരിശോധനക്ക് വസ്ത്രം മാറ്റേണ്ടി വരുമ്പോൾ രോഗിക്ക് തോന്നാവുന്ന വിഷമം അറിയാൻ ചികിത്സകർക്കു കഴിയാതെ പോകുന്നത്? സൗമ്യമായി പറഞ്ഞു മനസ്സിലാക്കിയിട്ടല്ലേ ഇതുപോലൊരു കാര്യം ചെയ്യാൻ പാടുള്ളു?
ഈ മര്യാദ ഇന്നും മെഡിക്കൽ, നഴ്സിംഗ് വിദ്യാലയങ്ങളിൽ പരിശീലിപ്പിക്കപ്പെടുന്നുണ്ടോ, ഒന്നോ രണ്ടോ അധ്യാപകാരെ ഒഴിച്ച് നിറുത്തിയാൽ?
Dr.Kumar.K.A
Trivandrum.695004
9447035533
Dr.Kumar.K.A
Trivandrum.695004
9447035533
Saturday, 5 May 2018
മലയാളസിനിമ യുടെ പുതുതലമുറയുടെ പ്രതിഭയും പ്രയഹ്നവും സന്തോഷം തരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടിറങ്ങി വീട്ടിൽ മടങ്ങി എത്തി യത് രാത്രി ഒരു മണിക്ക്. ഒറ്റയിറുപ്പിന് കുറിച്ച ഹൃസ്വമായ റിവ്യൂ 2017 ആഗസ്ത് 27ലെ കലാകൗമുദി വാരിക,2190 ലക്കത്തിൽ വന്നു. കുറെയധികം പേർക്ക് ഇഷ്ടമായി. പ്രതീക്ഷിച്ചത് പോലെ സിനിമയിലെ വരേണ്യരും സിനിമാനിരൂപകരും അത് കണ്ടത് പോലുമില്ല.
നാല് കാര്യങ്ങൾ അതിൽ കുറിച്ചു. ഫഹദിന്റെ അതുല്യമായ അഭിനയം, ദേശീയ അവാർഡിന് എത്തിയിരിക്കുന്നു,എന്നത് . അലൻസിയർ പ്രകടിപ്പിച്ച മികവ്., തിലകൻ ഒഴിച്ചിട്ട സ്ഥാനം നല്ലൊരു കഥാപാത്രതത്തെയും സംവിധായകന്റെയും ലഭിച്ചാൽ അലൻസിയറിലേക്ക് വരാം എന്ന പ്രതീക്ഷ. സിനിമയുടെ സരളമായ ഒഴുക്ക്, ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ വരവ്.
ഈ ചിത്രം മലയാൽസിനിമാക്കു നൽകുന്ന മുതലകൂട്ടു, പകരുന്ന പ്രത്യാശ.
ഇവയായിരുന്നു കുരിച്ചിട്ടത്.
ഇത്ര വ്യക്തതയോടെ പ്രത്യാശയോടെ പ്രസ്തുത ചിത്രത്തെപ്പറ്റി എഴുതിയത് നിറഞ്ഞ സന്തോഷത്തോടെ ആയിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിക്ക് അലൻസിയാരെ മാത്രം കാണാൻ കഴിഞ്ഞു. ശേഖർ കപൂർ നയിച്ച ദേശീയ സമിതി ഫഹദിനെയും ചിത്രത്തെയും സംവിധായകന്റെയും തിരക്കഥ രചയിതാവിനെയും ആദരിച്ചപ്പോൾ സന്തോഷവും ചാരിതാർത്ഥ്യവും തോന്നി. മലയാളസിനിമയിലെ പുതുതലമുറയെ കുറിച്ചു അഭിമാനവും.
ദേശീയ പുരസ്‌കാരങ്ങൾ നൽകിയതിനെ പറ്റിയുള്ള വിവാദം നിർഭാഗ്യകരം ആയിപ്പോയി. രാഷ്‌ട്രപതിയുടെയും വകുപ്പ് മന്തിയുടെയും കാര്യാലയങ്ങൾ തമ്മിലുള്ള തർക്മോ ആകാം കുഴപ്പം ഉണ്ടാക്കിയത്. അതിന്റെ നിഴലിൽ നമ്മുടെ പ്രീയപ്പെട്ട കലാകാരൻ മാർ അവർക്കും മലയാൽസിനിമക്കും കിട്ടിയ ആദരവിന്റെ പ്രതീകമായ അവാർഡുകൾ നിരാകരിക്കേണ്ടിയിരുന്നില്ല.
കലാകാരണ് സ്വന്തം മനസ്സിലും തന്റെ അനുവാചകരിലും കലയുടെ പ്രകാശം പരത്തുന്ന തോടൊപ്പം, കാലുഷ്യത്തിന്റെ ഇരുട്ട് പകർത്താതിരിക്കാനും കഴിയണം.
മനഃശാസ്ത്രം അല്ല ഇപ്പറയുന്നത്. കലയെ സ്നേഹിക്കുന്ന മനസ്സിന്റെ വാക്കാണ്.
Dr. Kumar. K. A
Trivandrum.695004
9447035533
കലാകാരണ് സ്വന്തം മനസ്സിലും തന്റെ അനുവാചകരിലും കലയുടെ പ്രകാശം പരത്തുന്ന തോടൊപ്പം, കാലുഷ്യത്തിന്റെ ഇരുട്ട് പകർത്താതിരിക്കാനും കഴിയണം.
മനഃശാസ്ത്രം അല്ല ഇപ്പറയുന്നത്. കലയെ സ്നേഹിക്കുന്ന മനസ്സിന്റെ വാക്കാണ്.
Dr. Kumar. K. A
Trivandrum.695004
9447035533
Thursday, 3 May 2018
രണ്ടു സൗമ്യമാർ സ്ത്രീയുടെ രണ്ടു മുഖങ്ങൾ
നാലുവർഷം മുൻപ് ട്രെയിൻ യാത്രക്കിടെ ഗോവിന്ദച്ചാമി എന്ന കൊടുംക്രൂരൻ കാമാവേശത്തിൽ കൊലപ്പെടുത്തിയ സൗമ്യ എന്ന പാവം കുട്ടി.
ഇന്നിതാ കാമാവേശത്തിൽ അച്ചൻ, അമ്മ, രണ്ടു പെണ്കുട്ടി കൾ എന്നിവരെ വിഷം കൊടുത്തു കൊന്ന സൗമ്യ എന്ന നിഷ്ടൂര സ്ത്രീ.
വധശിക്ഷ മതിയോ ഈ കാപാലികക്ക്?
ഇന്ത്യൻ ശിക്ഷാ നിയമം ഇക്കൂട്ടരക്കായി കൂടുതൽ മൂർച്ചയുള്ള താക്കേണ്ടതുണ്ട്. എങ്ങനെയെന്ന് നിയമവിദഗ്ധര് പരിഗണിക്കാൻ സമയമായി.
വധശിക്ഷപോലെ സുഗമമായ ഒരവസാനം ഈ കൊടുംകുറ്റവാളികൾ ക്ക് നൽകുന്നത് പോരാ. സ്വന്തം കുറ്റത്തിന്റെ ഭീകരതയുടെ ഭാരം പേറി വർഷങ്ങൾ വേദനിപ്പിക്കുന്ന ശിക്ഷ അവർക്ക് കിട്ടണം. ആ ശിക്ഷ ജനങ്ങളുടെ മനസ്സിൽ നിന്ന് മാറാതെ നിർത്തണം.
Kumar.k.a
Trivandrum.695004
വധശിക്ഷപോലെ സുഗമമായ ഒരവസാനം ഈ കൊടുംകുറ്റവാളികൾ ക്ക് നൽകുന്നത് പോരാ. സ്വന്തം കുറ്റത്തിന്റെ ഭീകരതയുടെ ഭാരം പേറി വർഷങ്ങൾ വേദനിപ്പിക്കുന്ന ശിക്ഷ അവർക്ക് കിട്ടണം. ആ ശിക്ഷ ജനങ്ങളുടെ മനസ്സിൽ നിന്ന് മാറാതെ നിർത്തണം.
Kumar.k.a
Trivandrum.695004
Tuesday, 17 April 2018
An Old RCC Story
Several Years Back.
Mr. V was a close friend of mine. We shared much common interest in old malayalam film songs. He was a dedicated loving father to his two sons. The smart younger son was his pride, hope and extension of Self.
Fate was cruel. The boy fell a victim to a highly malignant malady that progressed fast, despite active management at RCC. The parents were broken mentally, exhausted physically. A spell of improvement in the clinical condition enthused them and kindled their hope. When soon afterwards the boy expired, V totally collapsed. Memory of sitting by his side on those days, silent and helpless still hangs heavy in my mind.
On the third day of that intense grief when V visited me at my home, totally disheveled and exhausted, I was shocked and sad. What he asked me saddened much. He alleged gross neglect at RCC, which took life of his son mercilessly. He narrated his arguments in broken statements. I could not decipher much of it,nor decide the substance or soundness of his arguments.
He said a Media person, anchoring a popular Talk Show in a leading TV Channel, urges him to appear in the Show to expose the injustice and gross negligence that happened at RCC. He wanted me to participate in the program and support him, as proposed by the Media magnet.
I had much difficulty in conveying to him, that he should file a complaint to the Government on the matter, but avoid participating in a program that would tarnish the image of RCC, which has had helped, and been helping, so many patients and families. With much difficulty, I could convince him on my point that we should desist from maligning an institution or organization that does service to public,even at time of personal loss and sorrow. I offered to assist and accompany him to present his grievance against RCC, but explained my inability to take part in the proposed Talk Show.
Slowly he started seeing sense in what I said and backed out of the TV program. However, the Media person got irritated and set on a scandalizing spree against me for some time.
The present controversy about death of the doctor.patient brings back the incident,just narrated sharp in my mind.
Meaning, Message of this experience of mine, I leave for readers to derive.
Dr. Kumar. K. A
Trivandrum.695004
Several Years Back.
Mr. V was a close friend of mine. We shared much common interest in old malayalam film songs. He was a dedicated loving father to his two sons. The smart younger son was his pride, hope and extension of Self.
Fate was cruel. The boy fell a victim to a highly malignant malady that progressed fast, despite active management at RCC. The parents were broken mentally, exhausted physically. A spell of improvement in the clinical condition enthused them and kindled their hope. When soon afterwards the boy expired, V totally collapsed. Memory of sitting by his side on those days, silent and helpless still hangs heavy in my mind.
On the third day of that intense grief when V visited me at my home, totally disheveled and exhausted, I was shocked and sad. What he asked me saddened much. He alleged gross neglect at RCC, which took life of his son mercilessly. He narrated his arguments in broken statements. I could not decipher much of it,nor decide the substance or soundness of his arguments.
He said a Media person, anchoring a popular Talk Show in a leading TV Channel, urges him to appear in the Show to expose the injustice and gross negligence that happened at RCC. He wanted me to participate in the program and support him, as proposed by the Media magnet.
I had much difficulty in conveying to him, that he should file a complaint to the Government on the matter, but avoid participating in a program that would tarnish the image of RCC, which has had helped, and been helping, so many patients and families. With much difficulty, I could convince him on my point that we should desist from maligning an institution or organization that does service to public,even at time of personal loss and sorrow. I offered to assist and accompany him to present his grievance against RCC, but explained my inability to take part in the proposed Talk Show.
Slowly he started seeing sense in what I said and backed out of the TV program. However, the Media person got irritated and set on a scandalizing spree against me for some time.
The present controversy about death of the doctor.patient brings back the incident,just narrated sharp in my mind.
Meaning, Message of this experience of mine, I leave for readers to derive.
Dr. Kumar. K. A
Trivandrum.695004
Tuesday, 27 March 2018
മനസ്സിൽ വാഴുന്ന മലയാള ഗാനങ്ങൾ -
(ഒന്ന്..... മാർച്ച ഇരുപത്തിയേഴു -2018 )
വളരെ പഴയ പാട്ടു, മനസ്സിൽ നിന്നും മായുന്നില്ല!
ചിത്രം: ചതുരംഗം (1958 )
വാസന്തരാവിന്റെ വാതിൽ തുറന്നുവരും
വാടാമലർക്കിളിയെ................
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്: കെ.എസ് . ജോർജ് , ശാ ന്താ.പി.നായർ
ദേവരാജൻ മാസ്റ്റർ മലയാളസിനിമയിൽ ആദ്യമായി സംഗീതം പകർന്ന യുഗ്മഗാനം.
രചയിതാവായ് പലരും കരുതുന്നത്, ഭാസ്കരൻ മാഷിനെ !
കാരണം: പ്രകൃതിയുടെ ഭാവങ്ങളെയും ചലനങ്ങളെയും
മനുഷ്യന്റെ വികാരങ്ങളായും ചേഷ്ടകളായും പ്രേമഗാനങ്ങളിൽ , ലളിതസുന്ദരമായി കൂടുതൽ പകർന്നുനല്കിയതു ഭാസ്കരൻ മാഷ് ആയതു കൊണ്ടാകാം.
പലരും കരുതുന്നത്, ഇതൊരു നാടകഗാനമാണെന്നു.
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും ഭാവ സ്നിഗ്ധമായ ശബ്ദമുള്ള ഗായിക ശാ ന്താ.പി.നായർ ആണെന്ന്
കരുതുന്ന ആളാണ് ഞാൻ.
അതുപോലെ, അസംസ്കൃതമായ , അതെ സമയം ഭാവവാഹിയായ ശബ്ദമുള്ള ഒരു നല്ല ഗായകൻ കെ.എസ്. ജോർജ് ആണെന്നും.
ഇതൊരു വ്യക്തിപരമായ തോന്നൽ ആകാം; അതും ഭാസ്കരൻമാഷിന്റെ വരികളിലെ ചാരുതയും, ദേവരാജൻ മാസ്റ്റർ നൽകുന്ന സംഗീതത്തിൻറെ സരളഗ്രാമീണതയും കൂടിച്ചേർന്നതാകാം ഈ ഗാനം, മനസ്സിൽ ഇന്നും ഒഴുകുന്നതിന് കാരണം.
വിഷുവിനു ഇനിയും ഒന്നര മാസം ഉണ്ട്.; ഇപ്പോഴേ കൊന്നപ്പൂവുകൾ അണിനിരന്നു കഴിഞ്ഞു........
....."കൊന്നപ്പൂങ്കണി കണ്ടു വന്നിട്ടെനിക്കൊരു കൈനീട്ടം..........."
മലയാള ഗാനസംസ്കൃതിയ്ക്കു കിട്ടിയ നല്ലൊരു കൈനീട്ടമായി ഈ ഗാനത്തെ മനസ്സിൽ സൂക്ഷിക്കുന്നു.
dr.kumar.k.a, trivandrum-695004
9447035533
(ഒന്ന്..... മാർച്ച ഇരുപത്തിയേഴു -2018 )
വളരെ പഴയ പാട്ടു, മനസ്സിൽ നിന്നും മായുന്നില്ല!
ചിത്രം: ചതുരംഗം (1958 )
വാസന്തരാവിന്റെ വാതിൽ തുറന്നുവരും
വാടാമലർക്കിളിയെ................
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്: കെ.എസ് . ജോർജ് , ശാ ന്താ.പി.നായർ
ദേവരാജൻ മാസ്റ്റർ മലയാളസിനിമയിൽ ആദ്യമായി സംഗീതം പകർന്ന യുഗ്മഗാനം.
രചയിതാവായ് പലരും കരുതുന്നത്, ഭാസ്കരൻ മാഷിനെ !
കാരണം: പ്രകൃതിയുടെ ഭാവങ്ങളെയും ചലനങ്ങളെയും
മനുഷ്യന്റെ വികാരങ്ങളായും ചേഷ്ടകളായും പ്രേമഗാനങ്ങളിൽ , ലളിതസുന്ദരമായി കൂടുതൽ പകർന്നുനല്കിയതു ഭാസ്കരൻ മാഷ് ആയതു കൊണ്ടാകാം.
പലരും കരുതുന്നത്, ഇതൊരു നാടകഗാനമാണെന്നു.
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും ഭാവ സ്നിഗ്ധമായ ശബ്ദമുള്ള ഗായിക ശാ ന്താ.പി.നായർ ആണെന്ന്
കരുതുന്ന ആളാണ് ഞാൻ.
അതുപോലെ, അസംസ്കൃതമായ , അതെ സമയം ഭാവവാഹിയായ ശബ്ദമുള്ള ഒരു നല്ല ഗായകൻ കെ.എസ്. ജോർജ് ആണെന്നും.
ഇതൊരു വ്യക്തിപരമായ തോന്നൽ ആകാം; അതും ഭാസ്കരൻമാഷിന്റെ വരികളിലെ ചാരുതയും, ദേവരാജൻ മാസ്റ്റർ നൽകുന്ന സംഗീതത്തിൻറെ സരളഗ്രാമീണതയും കൂടിച്ചേർന്നതാകാം ഈ ഗാനം, മനസ്സിൽ ഇന്നും ഒഴുകുന്നതിന് കാരണം.
വിഷുവിനു ഇനിയും ഒന്നര മാസം ഉണ്ട്.; ഇപ്പോഴേ കൊന്നപ്പൂവുകൾ അണിനിരന്നു കഴിഞ്ഞു........
....."കൊന്നപ്പൂങ്കണി കണ്ടു വന്നിട്ടെനിക്കൊരു കൈനീട്ടം..........."
മലയാള ഗാനസംസ്കൃതിയ്ക്കു കിട്ടിയ നല്ലൊരു കൈനീട്ടമായി ഈ ഗാനത്തെ മനസ്സിൽ സൂക്ഷിക്കുന്നു.
dr.kumar.k.a, trivandrum-695004
9447035533
Saturday, 3 March 2018
ആറ്റുകാൽ, അനന്ത പുരിയുടെ സായൂജ്യം.
ഓർമയുടെ വിദൂര ഭൂമികയിൽ തെളിയുന്ന, എഴുപത് കളിൽ ആറ്റുകാൽ ക്ഷേത്രം നന്നേ ചെറുത്.
നിരീശ്വരവാദത്തിന്റെ കൗമാരം. എങ്കിലും, പൊങ്കാലയിടാൻ പോകുന്ന അമ്മയുടെ എസ്‌കോർട് ആയി പോയിരുന്നു. കിഴക്കേകോട്ട വരെ ബസിൽ. പിന്നെ കാൽനട.
പാടത്തിന്റെ അരികിൽ ഒരു പച്ച തുരുത്ത്. ധ്യാനത്തിൽ മുഴുകി നിൽക്കുന്ന തെങ്ങുകൾ തീർക്കുന്ന അതിര്. വേനലിലും പിൻവാങ്ങാത്ത പച്ചയുടെ കാരുണ്യം.
പൊങ്കാല കഴിഞ്ഞു ഇറങ്ങുന്ന അമ്മയുടെ മുഖം മുഴുവൻ കരി , വിയർപ്പ്, തളർച്ച. ഇവയെല്ലാം മാറ്റി തെളിയുന്ന സംതൃപ്‌തി. ആശ്വാസം. ആത്മവിശ്വാസം.
എന്താണ് അമ്മ പൊങ്കാലയിട്ടു അപേക്ഷിക്കുന്നത്, ഞാൻ ചോദിച്ചു.
നിനക്ക് മെഡിസിന് പഠിക്കാൻ കഴിയണം,അത് ഒരു പ്രാർത്ഥന.
അത് നടക്കില്ല. എനിക്ക് ഇന്ഗ്ലീഷ് എമ്മെ പഠിച്ചാൽ മതി. പിന്നെ, ഈ ദേവിയല്ല ല്ലോ മെഡിക്കൽ കോളേജ് അഡ്മിഷൻ ചെയ്യുന്നത്., ഞാൻ പരിഹസിച്ചു.
അല്ല, പക്ഷെ ദേവിയാണ് തീരുമാനിക്കുന്നത്. നോക്കിക്കോ.
അത് തന്നെ സംഭവിച്ചു.
വർഷങ്ങൾക്കു ശേഷവും അമ്മയുടെ സംതൃപ്‌തി എന്നെ തഴുകി നിന്നു.
ഇത് ഒരു അമ്മയുടെ കഥ അല്ല, മക്കൾക്ക് വേണ്ടി, അവരുടെ വിജയത്തിന് വേണ്ടി ദേവിയെ നിരന്തരം ഭജിച്ച ആയിരക്കണക്കിന് അമ്മമാർ, അവരുടെ എല്ലാം അമ്മ.
വാർധക്യം വന്നെത്തിയിട്ടും അമ്മ പൊങ്കാല മുടക്കിയില്ല. പൊങ്കാലയിട്ടു കഴിഞ്ഞു വെട്ടിപ്പൊലിയുന്ന തലവേദനയും ഉഗ്രൻ ഛർദിയും ആയി മയിഗ്രൻ അമ്മയെ നിലം പരിസാക്കിയിരുന്നു. ഇനി
പൊങ്കാലയിടണ്ട എന്നു ഞാൻ വിലക്കി. എന്നെ വെട്ടിച്ചു അമ്മ അത് തുടർന്നു.
നാഴിക കൾ നീളുന്ന നിരയിൽ പൊങ്കാലയിടുന്ന അമ്മമാരുടെ വിയർപ്പും കരിയു എം നിറഞ്ഞ മുഖങ്ങളിൽ ഞാൻ ഇന്നും അമ്മയെ കാണുന്നു.
എന്നെ പ്പോലെ ആയിരങ്ങൾ. അങ്ങനെ ആറ്റുകാൽ പൊങ്കാല ഞങ്ങൾ ആണുങ്ങളുടേത് കൂടിയാകുന്നു.
ലക്ഷക്കണക്കിന് , കത്തുന്ന അടുപ്പുകൾ, കത്തുന്ന വേനൽ, ചുറ്റും പുക ചുരുളുകൾ. ഉള്ളിൽ ഭക്തിയുടെ, നിർവൃതിയുടെ പൊൻ നൂലുകൾ.
അനന്തപുരി യുടെ സായൂജ്യം.
Kumar. K. A
9447035533
ഓർമയുടെ വിദൂര ഭൂമികയിൽ തെളിയുന്ന, എഴുപത് കളിൽ ആറ്റുകാൽ ക്ഷേത്രം നന്നേ ചെറുത്.
നിരീശ്വരവാദത്തിന്റെ കൗമാരം. എങ്കിലും, പൊങ്കാലയിടാൻ പോകുന്ന അമ്മയുടെ എസ്‌കോർട് ആയി പോയിരുന്നു. കിഴക്കേകോട്ട വരെ ബസിൽ. പിന്നെ കാൽനട.
പാടത്തിന്റെ അരികിൽ ഒരു പച്ച തുരുത്ത്. ധ്യാനത്തിൽ മുഴുകി നിൽക്കുന്ന തെങ്ങുകൾ തീർക്കുന്ന അതിര്. വേനലിലും പിൻവാങ്ങാത്ത പച്ചയുടെ കാരുണ്യം.
പൊങ്കാല കഴിഞ്ഞു ഇറങ്ങുന്ന അമ്മയുടെ മുഖം മുഴുവൻ കരി , വിയർപ്പ്, തളർച്ച. ഇവയെല്ലാം മാറ്റി തെളിയുന്ന സംതൃപ്‌തി. ആശ്വാസം. ആത്മവിശ്വാസം.
എന്താണ് അമ്മ പൊങ്കാലയിട്ടു അപേക്ഷിക്കുന്നത്, ഞാൻ ചോദിച്ചു.
നിനക്ക് മെഡിസിന് പഠിക്കാൻ കഴിയണം,അത് ഒരു പ്രാർത്ഥന.
അത് നടക്കില്ല. എനിക്ക് ഇന്ഗ്ലീഷ് എമ്മെ പഠിച്ചാൽ മതി. പിന്നെ, ഈ ദേവിയല്ല ല്ലോ മെഡിക്കൽ കോളേജ് അഡ്മിഷൻ ചെയ്യുന്നത്., ഞാൻ പരിഹസിച്ചു.
അല്ല, പക്ഷെ ദേവിയാണ് തീരുമാനിക്കുന്നത്. നോക്കിക്കോ.
അത് തന്നെ സംഭവിച്ചു.
വർഷങ്ങൾക്കു ശേഷവും അമ്മയുടെ സംതൃപ്‌തി എന്നെ തഴുകി നിന്നു.
ഇത് ഒരു അമ്മയുടെ കഥ അല്ല, മക്കൾക്ക് വേണ്ടി, അവരുടെ വിജയത്തിന് വേണ്ടി ദേവിയെ നിരന്തരം ഭജിച്ച ആയിരക്കണക്കിന് അമ്മമാർ, അവരുടെ എല്ലാം അമ്മ.
വാർധക്യം വന്നെത്തിയിട്ടും അമ്മ പൊങ്കാല മുടക്കിയില്ല. പൊങ്കാലയിട്ടു കഴിഞ്ഞു വെട്ടിപ്പൊലിയുന്ന തലവേദനയും ഉഗ്രൻ ഛർദിയും ആയി മയിഗ്രൻ അമ്മയെ നിലം പരിസാക്കിയിരുന്നു. ഇനി
പൊങ്കാലയിടണ്ട എന്നു ഞാൻ വിലക്കി. എന്നെ വെട്ടിച്ചു അമ്മ അത് തുടർന്നു.
നാഴിക കൾ നീളുന്ന നിരയിൽ പൊങ്കാലയിടുന്ന അമ്മമാരുടെ വിയർപ്പും കരിയു എം നിറഞ്ഞ മുഖങ്ങളിൽ ഞാൻ ഇന്നും അമ്മയെ കാണുന്നു.
എന്നെ പ്പോലെ ആയിരങ്ങൾ. അങ്ങനെ ആറ്റുകാൽ പൊങ്കാല ഞങ്ങൾ ആണുങ്ങളുടേത് കൂടിയാകുന്നു.
ലക്ഷക്കണക്കിന് , കത്തുന്ന അടുപ്പുകൾ, കത്തുന്ന വേനൽ, ചുറ്റും പുക ചുരുളുകൾ. ഉള്ളിൽ ഭക്തിയുടെ, നിർവൃതിയുടെ പൊൻ നൂലുകൾ.
അനന്തപുരി യുടെ സായൂജ്യം.
Kumar. K. A
9447035533
Wednesday, 14 February 2018
ബയോകെമിസ്റ്ററി ലെക്ചർ ഹാൾ-
പതിനാലാം ബാച്ചിലെ ( 1964 ) ഒരോർമനിലാവ്.
-----------------------------------------------------------------------------------------
1964 ആഗസ്റ്റിൽ ആദ്യവാരത്തിൽ വെള്ളയും വെള്ളയുമണിഞ്ഞു
ക്യാമ്പസ്സിൽ വന്നുകയറിയപ്പോൾ അത്പോലെ തന്നെ വളരെപ്പേർ.സന്തോഷം, സംതൃപ്തി,പരിഭ്രമം, ഭയം എല്ലാമുണ്ട് ഏതാണ്ട് എല്ലാ മുഖങ്ങളിലും.
ആദ്യദിനം വിശാലമായ തിരുമുറ്റത്ത് വരിയായിനിന്നു
ഹിപ്പോക്രറ്റിക് പ്രതിജ്ഞ എടുത്തു. നീളൻ മുഴുക്കയ്യൻ കോട്ടും ധരിച്ചു ഒത്തതടിയും മുഖത്തു സൂര്യതേജസ്സുമായി നിന്ന പ്രിൻസിപ്പാൽ, അതുപോലെതന്നെ മനസ്സിൽ കയറിക്കൂടി.
പിന്നെ ഓഡിറ്റോറിയത്തിനകത്തേക്കു. ഉപദേശങ്ങളും ഉല്ബോധനങ്ങളും ഒക്കെയായി ആദ്യത്തെ ദിവസം കഴിഞ്ഞു.
അടുത്ത ദിവസം രാവിലെ എട്ടിന് ബിയോകെമിസ്ട്രയ് ലെക്ചർ ഹാളിൽ എത്താനുള്ള നിർദേശവും കിട്ടി.
രണ്ടാമത്തെ ദിവസം രാവിലെ കോളേജ് ബസിൽ കയറി
കോളേജിൽ എത്തിയത് എട്ടിന് രണ്ടുമിനുട്ടു മുൻപ്. തൊട്ടടുത്ത് തന്നെയാണല്ലോ ബയോകെമിസ്ട്ട്രി ഹാൾ. ബസ്സിൽ നിന്ന് എല്ലാവരും ഒരൊറ്റ ഓട്ടം അവിടേക്കു. മനസ്സ്സിൽ അവജ്ഞ
തോന്നി. എന്തിനിത്ര വെപ്രാളം?
എവിടെയായാലും ഓടിപ്പിടിക്കാനും തള്ളിക്കയറാനുമുള്ള വൈമനസ്യം അന്നേ ഉണ്ടായിരുന്നു. അതുകൊണ്ട്,
പതിവ് വേഗത്തിൽ നടന്നു ക്ലാസ്സിൽ കയറിയപ്പോൾ കണ്ണുതള്ളിപ്പോയി. ഗാലറിയിലെ കണ്ണെത്താവുന്ന സീറ്റുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. ഒരു സീറ്റു വേണമല്ലോ! ചുറ്റും കണ്ണോടിച്ചു നിൽക്കുമ്പോൾ, പുറകിലൊരു അനക്കം. സ്വിച്ചിട്ട തുപോലെ എല്ലാവരും ചാടിയെഴുന്നേൽക്കുന്നു.
തിരിഞ്ഞു നോക്കിയപ്പോൾ മുഴുനീള വെള്ളയും കയ്യിലൊരു ഹാജർ പുസ്തകവുമായി ഒരാൾ- അതെ നമ്മുടെ സോമൻ സാർ .
സീറ്റു തിരഞ്ഞു വിഷണ്ണരാ യി നിൽക്കുന്ന ഞങ്ങൾ മൂന്നു നാല് പേരോട് ഗോ അപ് , എന്ന് വിരൽ ചൂണ്ടി പറഞ്ഞു കൊണ്ട് സോമൻ സാർ ഹാജർ എടുക്കുന്നതിന്റെ ചിട്ടകൾ പറഞ്ഞു.
എല്ലാം സായിപ്പിന്റെ ഇമ്പമുള്ള ഇന്ഗ്ലീഷിൽ.
അടുത്തിരുന്ന ഒരുവൻ തൊട്ടുമുന്പിൽ ഇരുന്ന മറ്റവനോട് ചോദിച്ചു, ഇയാളാരാ?
ബയോകെമിസ്ട്രിയിലെ ക്ലർക്കാ... അറ്റന്റൻസ് എടുക്കുന്നത് ക്ലർക്കാൻമാരായിരിക്കും, എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.( (പറഞ്ഞവൻ ഒരു ഡോക്ടറുടെ മകനാണെന്ന് മേനി പറഞ്ഞുകൊണ്ടിരുന്നവനാണെന്നു പിന്നെ അറിഞ്ഞു; )
എന്റമ്മേ, ക്ലർക്കിനു ഇത്ര ആണെങ്കിൽ , സാറന്മാരും പ്രൊഫെസ്സറും ഒക്കെ എന്ത് ഭയങ്കര ഇംഗ്ളീഷായിരിക്കും?
മുൻസീറ്റിലെ തടിയൻ അല്പം ആശങ്ക പ്രകടിപ്പിച്ചു.
വര്ഷങ്ങള്ക്കുശേഷം അടുത്ത സൗഹൃദത്തിലായി ,
ഈ അനുഭവം പങ്കു വച്ചപ്പോൾ സോമൻ സാർ പറഞ്ഞു, നിങ്ങളുടെ ബാച്ചിൽ മാത്രമല്ല ഇത് സംഭവിക്കുന്നത്. ഈ ഇംഗ്ളീഷ് പറഞ്ഞില്ലെങ്കിൽ എനിക്ക് ഇതിനേക്കാൾ താഴ്ന്ന തസ്തികയാകും ചാർത്തിക്കിട്ടുക.
തൊട്ടടുത്തയാഴ്ച ക്ലാസ്സെടുക്കാനായി സോമൻ സാർ എത്തുന്നതിനു മുൻപ് തന്നെ, സാർ ആരാണെന്നു എല്ലാവരും അറിഞ്ഞിരുന്നു. ക്ലാസ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ സാർ എന്താണെന്നും മനസ്സിലായി.
.
ആദ്യത്തെ പരീക്ഷ ഓർഗാനിക് കെമിസ്റ്ററിയിൽ ആയിരുന്നു.
വളരെ ഉയർന്ന മാർക്ക് നേടിയതോടെ , സോമൻ സാറിന്റെ ശ്രദ്ധയിൽ പെട്ടു. പിന്നെ മാർക്കുകളിൽ അല്പം പുറകോട്ടു പോയി. എങ്കിലും മെച്ചപ്പെട്ട മാർക്കായിരുന്നു
ബയോകെമിസ്ട്രിയിൽ. പക്ഷെ,അനാട്ടമി വിഷമിപ്പിച്ചു. ഫർമക്കോളജിയും മൈക്രോബയോ ളജി യും കര യിച്ചു. കോളേജ് വിട്ടാലെന്തെന്നുവരെ ആലോചിച്ച ദിവസ്സങ്ങളുണ്ട്.
ക്ലിനിക്കൽ വിഷയങ്ങളിലൂടെ മെഡിസിൻ മനസ്സിൽ കടന്നു; തഴുകിയുണര്ത്തിയത് അവസാനവര്ഷത്തിലാണ്.
വായന, സാമൂഹ്യബോധം, സാഹിത്യസ്നേഹം ഇവയിലൊക്കെക്കൂടിയാണ് സോമൻ സാറുമായി പിന്നെ അടുത്തത്. വിരസ്സഭീകരമായിരുന്ന തീയറിക്ലാസ്സുകൾ ഉപേക്ഷിച്ച്, ലൈബ്രറിയിൽ ഇരുന്നു ഫ്രോയ്ഡും യുങ്ങും ഹാവ്ലോക് എല്ലിസും വായിക്കുന്നത് സാർ തൊണ്ടിയോടെ പിടിച്ച്. അന്ന് തുടങ്ങിയ അടുപ്പം മനസ്സിൽ സ്വച്ഛ്‌ചമായി ഒഴുകി. അന്ന് തുടങ്ങിയ അടുപ്പം മനസ്സിൽ സ്വച്ഛ്‌ചമായി ഒഴുകി.രജത ജൂബിലി യുടെ ശ്രമങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ അത് ശക്തമായി. സാറിന്റെ ഏറ്റവും അടുപ്പമുള്ള അനുയായിവൃന്ദത്തിൽ ആയിരുന്നില്ലെങ്കിലും,ഹൃദ്യവും സാർത്ഥകവും ആയ സൗഹൃദമായി.
ലൈബ്രറിയുടെയോ, ബയോകെമിസ്ടറി ലെക്ചർ ഹാളിന്റെയോ നവീകരണത്തിനാകണം, ഞങ്ങളുടെ ബാച്ചിന്റെ സംഭാവന എന്ന് മനസ്സിൽ ഉറച്ചതാണ്. അത് സഹപാഠികളും , അലുംനി അസോസിയേഷനും അംഗീകരിച്ചപ്പോൾ സന്തോഷം തോന്നി.
ഇന്ന്, അത് യാഥാർഥ്യമാകുമ്പോൾ , മാതൃവിദ്യാലയത്തിനു
ഞങ്ങളുടെ ആദരവും സ്നേഹവും ആയി ,നവീകരിച്ച ഞങ്ങളുടെ ആദ്യ ക്ലാസ്‌റൂം അർപ്പണം നടത്തപ്പെടുമ്പോൾ
ചാരിതാർഥ്യവും സംതൃപ്തിയും മനസ്സിൽ നിറയുന്നു.
ആ ഹാളിലും, ഇടനാഴിയിലും , ലാബിലും ഇളം തെന്നൽ പോലെ സോമൻ സാറിന്റെ സാന്നിധ്യവും മനസ്സിൽ ഒഴുകിവരുന്നു.
16th feb 2018, on dedication of renovated Biochem Lecture Hall,
Medical College, Thiruvananthapuram( Trivandrum)
Kumar.K.A ( 1964 Batch)
ഹൃദ്യമായ സൗഹ്രദത്തിന്റെ
ലൈബ്രറിയുടെയോ ബയോകെമിസ്ടറി ലെക്ചർ ക്ളാസ്സിന്റെയോ നവീകരണത്തിനാകണം ഞങ്ങളുടെ ബാച്ചിന്റെ സംഭാവന എന്ന് മനസ്സിൽ ഉറച്ചതാണ്. അത് ഞങ്ങളും, അലുംനി അസോസിയേഷനും അംഗീകരിച്ചപ്പോൾ
സന്തോഷം തോന്നി.
ഇന്ന്, അത് യാഥാർഥ്യമാകുമ്പോൾ , മാതൃവിദ്യാലയത്തിനു
ഞങ്ങളുടെ ആദരവും സ്നേഹവും ആയി നവീകരിച്ച ഞങ്ങളുടെ ആദ്യ ക്ലാസ്‌റൂം അർപ്പണം നടത്തപ്പെടുമ്പോൾ
ചാരിതാർഥ്യവും സംതൃപ്തിയും മനസ്സിൽ നിറയുന്നു.
ആ ഹാളിലും, ഇടനാഴിയിലും , ലാബിലും ഇളം തെന്നൽ പോലെ സോമൻ സാറിന്റെ സാന്നിധ്യവും മനസ്സിൽ ഒഴുകിവരുന്നു.
16th feb 2018, on dedication of renovated Biochem Lecture Hall,
Medical College, Thiruvananthapuram( Trivandrum)
Kumar.K.A ( 1964 Batch)
പതിനാലാം ബാച്ചിലെ ( 1964 ) ഒരോർമനിലാവ്.
-----------------------------------------------------------------------------------------
1964 ആഗസ്റ്റിൽ ആദ്യവാരത്തിൽ വെള്ളയും വെള്ളയുമണിഞ്ഞു
ക്യാമ്പസ്സിൽ വന്നുകയറിയപ്പോൾ അത്പോലെ തന്നെ വളരെപ്പേർ.സന്തോഷം, സംതൃപ്തി,പരിഭ്രമം, ഭയം എല്ലാമുണ്ട് ഏതാണ്ട് എല്ലാ മുഖങ്ങളിലും.
ആദ്യദിനം വിശാലമായ തിരുമുറ്റത്ത് വരിയായിനിന്നു
ഹിപ്പോക്രറ്റിക് പ്രതിജ്ഞ എടുത്തു. നീളൻ മുഴുക്കയ്യൻ കോട്ടും ധരിച്ചു ഒത്തതടിയും മുഖത്തു സൂര്യതേജസ്സുമായി നിന്ന പ്രിൻസിപ്പാൽ, അതുപോലെതന്നെ മനസ്സിൽ കയറിക്കൂടി.
പിന്നെ ഓഡിറ്റോറിയത്തിനകത്തേക്കു. ഉപദേശങ്ങളും ഉല്ബോധനങ്ങളും ഒക്കെയായി ആദ്യത്തെ ദിവസം കഴിഞ്ഞു.
അടുത്ത ദിവസം രാവിലെ എട്ടിന് ബിയോകെമിസ്ട്രയ് ലെക്ചർ ഹാളിൽ എത്താനുള്ള നിർദേശവും കിട്ടി.
രണ്ടാമത്തെ ദിവസം രാവിലെ കോളേജ് ബസിൽ കയറി
കോളേജിൽ എത്തിയത് എട്ടിന് രണ്ടുമിനുട്ടു മുൻപ്. തൊട്ടടുത്ത് തന്നെയാണല്ലോ ബയോകെമിസ്ട്ട്രി ഹാൾ. ബസ്സിൽ നിന്ന് എല്ലാവരും ഒരൊറ്റ ഓട്ടം അവിടേക്കു. മനസ്സ്സിൽ അവജ്ഞ
തോന്നി. എന്തിനിത്ര വെപ്രാളം?
എവിടെയായാലും ഓടിപ്പിടിക്കാനും തള്ളിക്കയറാനുമുള്ള വൈമനസ്യം അന്നേ ഉണ്ടായിരുന്നു. അതുകൊണ്ട്,
പതിവ് വേഗത്തിൽ നടന്നു ക്ലാസ്സിൽ കയറിയപ്പോൾ കണ്ണുതള്ളിപ്പോയി. ഗാലറിയിലെ കണ്ണെത്താവുന്ന സീറ്റുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. ഒരു സീറ്റു വേണമല്ലോ! ചുറ്റും കണ്ണോടിച്ചു നിൽക്കുമ്പോൾ, പുറകിലൊരു അനക്കം. സ്വിച്ചിട്ട തുപോലെ എല്ലാവരും ചാടിയെഴുന്നേൽക്കുന്നു.
തിരിഞ്ഞു നോക്കിയപ്പോൾ മുഴുനീള വെള്ളയും കയ്യിലൊരു ഹാജർ പുസ്തകവുമായി ഒരാൾ- അതെ നമ്മുടെ സോമൻ സാർ .
സീറ്റു തിരഞ്ഞു വിഷണ്ണരാ യി നിൽക്കുന്ന ഞങ്ങൾ മൂന്നു നാല് പേരോട് ഗോ അപ് , എന്ന് വിരൽ ചൂണ്ടി പറഞ്ഞു കൊണ്ട് സോമൻ സാർ ഹാജർ എടുക്കുന്നതിന്റെ ചിട്ടകൾ പറഞ്ഞു.
എല്ലാം സായിപ്പിന്റെ ഇമ്പമുള്ള ഇന്ഗ്ലീഷിൽ.
അടുത്തിരുന്ന ഒരുവൻ തൊട്ടുമുന്പിൽ ഇരുന്ന മറ്റവനോട് ചോദിച്ചു, ഇയാളാരാ?
ബയോകെമിസ്ട്രിയിലെ ക്ലർക്കാ... അറ്റന്റൻസ് എടുക്കുന്നത് ക്ലർക്കാൻമാരായിരിക്കും, എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.( (പറഞ്ഞവൻ ഒരു ഡോക്ടറുടെ മകനാണെന്ന് മേനി പറഞ്ഞുകൊണ്ടിരുന്നവനാണെന്നു പിന്നെ അറിഞ്ഞു; )
എന്റമ്മേ, ക്ലർക്കിനു ഇത്ര ആണെങ്കിൽ , സാറന്മാരും പ്രൊഫെസ്സറും ഒക്കെ എന്ത് ഭയങ്കര ഇംഗ്ളീഷായിരിക്കും?
മുൻസീറ്റിലെ തടിയൻ അല്പം ആശങ്ക പ്രകടിപ്പിച്ചു.
വര്ഷങ്ങള്ക്കുശേഷം അടുത്ത സൗഹൃദത്തിലായി ,
ഈ അനുഭവം പങ്കു വച്ചപ്പോൾ സോമൻ സാർ പറഞ്ഞു, നിങ്ങളുടെ ബാച്ചിൽ മാത്രമല്ല ഇത് സംഭവിക്കുന്നത്. ഈ ഇംഗ്ളീഷ് പറഞ്ഞില്ലെങ്കിൽ എനിക്ക് ഇതിനേക്കാൾ താഴ്ന്ന തസ്തികയാകും ചാർത്തിക്കിട്ടുക.
തൊട്ടടുത്തയാഴ്ച ക്ലാസ്സെടുക്കാനായി സോമൻ സാർ എത്തുന്നതിനു മുൻപ് തന്നെ, സാർ ആരാണെന്നു എല്ലാവരും അറിഞ്ഞിരുന്നു. ക്ലാസ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ സാർ എന്താണെന്നും മനസ്സിലായി.
.
ആദ്യത്തെ പരീക്ഷ ഓർഗാനിക് കെമിസ്റ്ററിയിൽ ആയിരുന്നു.
വളരെ ഉയർന്ന മാർക്ക് നേടിയതോടെ , സോമൻ സാറിന്റെ ശ്രദ്ധയിൽ പെട്ടു. പിന്നെ മാർക്കുകളിൽ അല്പം പുറകോട്ടു പോയി. എങ്കിലും മെച്ചപ്പെട്ട മാർക്കായിരുന്നു
ബയോകെമിസ്ട്രിയിൽ. പക്ഷെ,അനാട്ടമി വിഷമിപ്പിച്ചു. ഫർമക്കോളജിയും മൈക്രോബയോ ളജി യും കര യിച്ചു. കോളേജ് വിട്ടാലെന്തെന്നുവരെ ആലോചിച്ച ദിവസ്സങ്ങളുണ്ട്.
ക്ലിനിക്കൽ വിഷയങ്ങളിലൂടെ മെഡിസിൻ മനസ്സിൽ കടന്നു; തഴുകിയുണര്ത്തിയത് അവസാനവര്ഷത്തിലാണ്.
വായന, സാമൂഹ്യബോധം, സാഹിത്യസ്നേഹം ഇവയിലൊക്കെക്കൂടിയാണ് സോമൻ സാറുമായി പിന്നെ അടുത്തത്. വിരസ്സഭീകരമായിരുന്ന തീയറിക്ലാസ്സുകൾ ഉപേക്ഷിച്ച്, ലൈബ്രറിയിൽ ഇരുന്നു ഫ്രോയ്ഡും യുങ്ങും ഹാവ്ലോക് എല്ലിസും വായിക്കുന്നത് സാർ തൊണ്ടിയോടെ പിടിച്ച്. അന്ന് തുടങ്ങിയ അടുപ്പം മനസ്സിൽ സ്വച്ഛ്‌ചമായി ഒഴുകി. അന്ന് തുടങ്ങിയ അടുപ്പം മനസ്സിൽ സ്വച്ഛ്‌ചമായി ഒഴുകി.രജത ജൂബിലി യുടെ ശ്രമങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ അത് ശക്തമായി. സാറിന്റെ ഏറ്റവും അടുപ്പമുള്ള അനുയായിവൃന്ദത്തിൽ ആയിരുന്നില്ലെങ്കിലും,ഹൃദ്യവും സാർത്ഥകവും ആയ സൗഹൃദമായി.
ലൈബ്രറിയുടെയോ, ബയോകെമിസ്ടറി ലെക്ചർ ഹാളിന്റെയോ നവീകരണത്തിനാകണം, ഞങ്ങളുടെ ബാച്ചിന്റെ സംഭാവന എന്ന് മനസ്സിൽ ഉറച്ചതാണ്. അത് സഹപാഠികളും , അലുംനി അസോസിയേഷനും അംഗീകരിച്ചപ്പോൾ സന്തോഷം തോന്നി.
ഇന്ന്, അത് യാഥാർഥ്യമാകുമ്പോൾ , മാതൃവിദ്യാലയത്തിനു
ഞങ്ങളുടെ ആദരവും സ്നേഹവും ആയി ,നവീകരിച്ച ഞങ്ങളുടെ ആദ്യ ക്ലാസ്‌റൂം അർപ്പണം നടത്തപ്പെടുമ്പോൾ
ചാരിതാർഥ്യവും സംതൃപ്തിയും മനസ്സിൽ നിറയുന്നു.
ആ ഹാളിലും, ഇടനാഴിയിലും , ലാബിലും ഇളം തെന്നൽ പോലെ സോമൻ സാറിന്റെ സാന്നിധ്യവും മനസ്സിൽ ഒഴുകിവരുന്നു.
16th feb 2018, on dedication of renovated Biochem Lecture Hall,
Medical College, Thiruvananthapuram( Trivandrum)
Kumar.K.A ( 1964 Batch)
ഹൃദ്യമായ സൗഹ്രദത്തിന്റെ
ലൈബ്രറിയുടെയോ ബയോകെമിസ്ടറി ലെക്ചർ ക്ളാസ്സിന്റെയോ നവീകരണത്തിനാകണം ഞങ്ങളുടെ ബാച്ചിന്റെ സംഭാവന എന്ന് മനസ്സിൽ ഉറച്ചതാണ്. അത് ഞങ്ങളും, അലുംനി അസോസിയേഷനും അംഗീകരിച്ചപ്പോൾ
സന്തോഷം തോന്നി.
ഇന്ന്, അത് യാഥാർഥ്യമാകുമ്പോൾ , മാതൃവിദ്യാലയത്തിനു
ഞങ്ങളുടെ ആദരവും സ്നേഹവും ആയി നവീകരിച്ച ഞങ്ങളുടെ ആദ്യ ക്ലാസ്‌റൂം അർപ്പണം നടത്തപ്പെടുമ്പോൾ
ചാരിതാർഥ്യവും സംതൃപ്തിയും മനസ്സിൽ നിറയുന്നു.
ആ ഹാളിലും, ഇടനാഴിയിലും , ലാബിലും ഇളം തെന്നൽ പോലെ സോമൻ സാറിന്റെ സാന്നിധ്യവും മനസ്സിൽ ഒഴുകിവരുന്നു.
16th feb 2018, on dedication of renovated Biochem Lecture Hall,
Medical College, Thiruvananthapuram( Trivandrum)
Kumar.K.A ( 1964 Batch)
Tuesday, 13 February 2018
ബയോകെമിസ്റ്ററി ലെക്ചർ ഹാൾ-
പതിനാലാം ബാച്ചിന്റെ ( 1964 ) ഓർമനിലാവ്.
-----------------------------------------------------------------------------------------
1964 ആഗസ്റ്റിൽ ആദ്യവാരത്തിൽ വെള്ളയും വെള്ളയുമണിഞ്ഞു
ക്യാമ്പസ്സിൽ വന്നുകയറിയപ്പോൾ അത്പോലെ തന്നെ വളരെപ്പേർ.സന്തോഷം, സംതൃപ്തി,പരിഭ്രമം, ഭയം എല്ലാമുണ്ട് ഏതാണ്ട് എല്ലാ മുഖങ്ങളിലും.
ആദ്യദിനം വിശാലമായ തിരുമുറ്റത്ത് വരിയായിനിന്നു
ഹിപ്പോക്രറ്റിക് പ്രതിജ്ഞ എടുത്തു. നീളൻ മുഴുക്കയ്യൻ കോട്ടും ധരിച്ചു ഒത്തതടിയും മുഖത്തു സൂര്യതേജസ്സുമായി നിന്ന പ്രിൻസിപ്പാൽ അതുപോലെതന്നെ മനസ്സിൽ കയറിക്കൂടി.
പിന്നെ ഓഡിറ്റോറിയത്തിനകത്തേക്കു. ഉപദേശങ്ങളും ഉല്ബോധനങ്ങളും ഒക്കെയായി ആദ്യത്തെ ദിവസം കഴിഞ്ഞു.
അടുത്ത ദിവസം രാവിലെ എട്ടിന് ബിയോകെമിസ്ട്രയ് ലെക്ചർ ഹാളിൽ എത്താനുള്ള നിർദേശവും കിട്ടി.
രണ്ടാമത്തെ ദിവസം രാവിലെ കോളേജ് ബസിൽ കയറി
കോളേജിൽ എത്തിയത് എട്ടിന് രണ്ടുമിനുട്ടു മുൻപ്. തൊട്ടടുത്ത് തന്നെയാണല്ലോ ബയോകെമിസ്ട്ട്രി ഹാൾ. ബസ്സിൽ നിന്ന് എല്ലാവരും ഒരൊറ്റ ഓട്ടം അവിടേക്കു. മനസ്സ്സിൽ അവജ്ഞ
തോന്നി. എന്തിനിത്ര വെപ്രാളം?
പതിവ് വേഗത്തിൽ നടന്നു ക്ലാസ്സിൽ കയറിയപ്പോൾ കണ്ണുതള്ളിപ്പോയി. ഗാലറിയിലെ കണ്ണെത്താവുന്ന സീറ്റുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. ഒരു സീറ്റു വേണമല്ലോ! ചുറ്റും കണ്ണോടിച്ചു നിൽക്കുമ്പോൾ പുറകിലൊരു അനക്കം. സ്വിച്ചിട്ട തുപോലെ എല്ലാവരും ചാടിയെഴുന്നേൽക്കുന്നു.
തിരിഞ്ഞു നോക്കിയപ്പോൾ മുഴുനീള വെള്ളയും കയ്യിലൊരു ഹാജർ പുസ്തകവുമായി ഒരാൾ- അതെ നമ്മുടെ സോമൻ സാർ .
സീറ്റു തിരഞ്ഞു വിഷണ്ണരാ യി നിൽക്കുന്ന ഞങ്ങൾ മൂന്നു നാല് പേരോട് ഗോ അപ് , എന്ന് വിരൽ ചൂണ്ടി പറഞ്ഞു കൊണ്ട് സോമൻ സാർ ഹാജർ എടുക്കുന്നതിന്റെ ചിട്ടകൾ പറഞ്ഞു.
എല്ലാം സായിപ്പിന്റെ ഇന്ഗ്ലീഷിൽ.
അടുത്തിരുന്ന ഒരുവൻ തൊട്ടുമുന്പിൽ ഇരുന്ന മറ്റവനോട് ചോദിച്ചു, ഇയാളാരാ?
ബയോകെമിസ്ട്രിയിലെ ക്ലർക്കാ... അറ്റന്റൻസ് എടുക്കുന്നത് ക്ലർക്കാൻമാരായിരിക്കും, എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.( (പറഞ്ഞവൻ ഒരു ഡോക്ടറുടെ മകനാണെന്ന് പിന്നെ അറിഞ്ഞു; അവൻ ഗുണ്ട് അടിച്ചതാണെന്നും)
എന്റമ്മേ, ക്ലർക്കിനു ഇത്ര ആണെങ്കിൽ , സാറന്മാരും പ്രൊഫെസ്സറും ഒക്കെ എന്ത് ഭയങ്കര ഇംഗ്ളീഷായിരിക്കും?
മുൻസീറ്റിലെ തടിയൻ അല്പം ആശങ്ക പ്രകടിപ്പിച്ചു.
വര്ഷങ്ങള്ക്കുശേഷം അടുത്ത സൗഹൃദത്തിലായപ്പോൾ
ഈ അനുഭവം പങ്കു വച്ചപ്പോൾ സോമൻ സാർ പറഞ്ഞു, നിങ്ങളുടെ ബാച്ചിൽ മാത്രമല്ല ഇത് സംഭവിക്കുന്നത്. ഈ ഇംഗ്ളീഷ് പറഞ്ഞില്ലെങ്കിൽ എനിക്ക് ഈ തസ്തികയും ചാർത്തിക്കിട്ടില്ല.
തൊട്ടടുത്തയാഴ്ച ക്ലാസ്സെടുക്കാനായി സോമൻ സാർ എത്തുന്നതിനു മുൻപ് തന്നെ സാർ ആരാണെന്നു എല്ലാവരും അറിഞ്ഞിരുന്നു. ക്ലാസ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ സാർ എന്താണെന്നും.
ആദ്യത്തെ പരീക്ഷ ഓർഗാനിക് കെമിസ്റ്ററിയിൽ ആയിരുന്നു.
ക്ലാസിലെ ഏറ്റവും ഉയർന്ന മാർക്ക് നേടിയപ്പോൾ സോമൻ സാറിന്റെ ശ്രദ്ധയിൽ പെട്ടു. പിന്നെ മാർക്കുകളിൽ അല്പം പുറകോട്ടു പോയി. എങ്കിലും മെച്ചപ്പെട്ട മാർക്കായിരുന്നു
ബയോകെമിസ്ട്രിയിൽ. അനാട്ടമി വിഷമിപ്പിച്ചു. ഫർമക്കോളജിയും മൈക്രോബയോ ളജി യും കര യിച്ചു. കോളേജ് വിട്ടാലെന്തെന്നുവരെ ആലോചിച്ച ദിവസ്സങ്ങളുണ്ട്.
ക്ലിനിക്കൽ വിഷയങ്ങളിലൂടെ മെഡിസിൻ മനസ്സിൽ കടന്നു; തഴുകിയുണര്ത്തി.
വായന, സാമൂഹ്യബോധം, സാഹിത്യസ്നേഹം ഇവയിലൊക്കെക്കൂടിയാണ് സോമൻ സാറുമായി പിന്നെ അടുത്തത്. വിരസ്സഭീകരമായിരുന്ന തീയറിക്ലാസ്സുകൾ ഉപേക്ഷിച്ച് ലൈബ്രറിയിൽ ഇരുന്നു ഫ്രോയ്ഡും യുങ്ങും ഹാവ്ലോക് എല്ലിസും വായിക്കുന്നത് സാർ തൊണ്ടിയോടെ പിടിച്ച്. അന്ന് തുടങ്ങിയ അടുപ്പം മനസ്സിൽ സ്വച്ഛ്‌ചമായി ഒഴുകി.
ലൈബ്രറിയുടെയോ ബയോകെമിസ്ടറി ലെക്ചർ ക്ളാസ്സിന്റെയോ നവീകരണത്തിനാകണം ഞങ്ങളുടെ ബാച്ചിന്റെ സംഭാവന എന്ന് മനസ്സിൽ ഉറച്ചതാണ്. അത് ഞങ്ങളും, അലുംനി അസോസിയേഷനും അംഗീകരിച്ചപ്പോൾ
സന്തോഷം തോന്നി.
ഇന്ന്, അത് യാഥാർഥ്യമാകുമ്പോൾ , മാതൃവിദ്യാലയത്തിനു
ഞങ്ങളുടെ ആദരവും സ്നേഹവും ആയി നവീകരിച്ച ഞങ്ങളുടെ ആദ്യ ക്ലാസ്‌റൂം അർപ്പണം നടത്തപ്പെടുമ്പോൾ
ചാരിതാർഥ്യവും സംതൃപ്തിയും മനസ്സിൽ നിറയുന്നു.
ആ ഹാളിലും, ഇടനാഴിയിലും , ലാബിലും ഇളം തെന്നൽ പോലെ സോമൻ സാറിന്റെ സാന്നിധ്യവും മനസ്സിൽ ഒഴുകിവരുന്നു.
16th feb 2018, on dedication of renovated Biochem Lecture Hall,
Medical College, Thiruvananthapuram( Trivandrum)
Kumar.K.A ( 1964 Batch)
പതിനാലാം ബാച്ചിന്റെ ( 1964 ) ഓർമനിലാവ്.
-----------------------------------------------------------------------------------------
1964 ആഗസ്റ്റിൽ ആദ്യവാരത്തിൽ വെള്ളയും വെള്ളയുമണിഞ്ഞു
ക്യാമ്പസ്സിൽ വന്നുകയറിയപ്പോൾ അത്പോലെ തന്നെ വളരെപ്പേർ.സന്തോഷം, സംതൃപ്തി,പരിഭ്രമം, ഭയം എല്ലാമുണ്ട് ഏതാണ്ട് എല്ലാ മുഖങ്ങളിലും.
ആദ്യദിനം വിശാലമായ തിരുമുറ്റത്ത് വരിയായിനിന്നു
ഹിപ്പോക്രറ്റിക് പ്രതിജ്ഞ എടുത്തു. നീളൻ മുഴുക്കയ്യൻ കോട്ടും ധരിച്ചു ഒത്തതടിയും മുഖത്തു സൂര്യതേജസ്സുമായി നിന്ന പ്രിൻസിപ്പാൽ അതുപോലെതന്നെ മനസ്സിൽ കയറിക്കൂടി.
പിന്നെ ഓഡിറ്റോറിയത്തിനകത്തേക്കു. ഉപദേശങ്ങളും ഉല്ബോധനങ്ങളും ഒക്കെയായി ആദ്യത്തെ ദിവസം കഴിഞ്ഞു.
അടുത്ത ദിവസം രാവിലെ എട്ടിന് ബിയോകെമിസ്ട്രയ് ലെക്ചർ ഹാളിൽ എത്താനുള്ള നിർദേശവും കിട്ടി.
രണ്ടാമത്തെ ദിവസം രാവിലെ കോളേജ് ബസിൽ കയറി
കോളേജിൽ എത്തിയത് എട്ടിന് രണ്ടുമിനുട്ടു മുൻപ്. തൊട്ടടുത്ത് തന്നെയാണല്ലോ ബയോകെമിസ്ട്ട്രി ഹാൾ. ബസ്സിൽ നിന്ന് എല്ലാവരും ഒരൊറ്റ ഓട്ടം അവിടേക്കു. മനസ്സ്സിൽ അവജ്ഞ
തോന്നി. എന്തിനിത്ര വെപ്രാളം?
പതിവ് വേഗത്തിൽ നടന്നു ക്ലാസ്സിൽ കയറിയപ്പോൾ കണ്ണുതള്ളിപ്പോയി. ഗാലറിയിലെ കണ്ണെത്താവുന്ന സീറ്റുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. ഒരു സീറ്റു വേണമല്ലോ! ചുറ്റും കണ്ണോടിച്ചു നിൽക്കുമ്പോൾ പുറകിലൊരു അനക്കം. സ്വിച്ചിട്ട തുപോലെ എല്ലാവരും ചാടിയെഴുന്നേൽക്കുന്നു.
തിരിഞ്ഞു നോക്കിയപ്പോൾ മുഴുനീള വെള്ളയും കയ്യിലൊരു ഹാജർ പുസ്തകവുമായി ഒരാൾ- അതെ നമ്മുടെ സോമൻ സാർ .
സീറ്റു തിരഞ്ഞു വിഷണ്ണരാ യി നിൽക്കുന്ന ഞങ്ങൾ മൂന്നു നാല് പേരോട് ഗോ അപ് , എന്ന് വിരൽ ചൂണ്ടി പറഞ്ഞു കൊണ്ട് സോമൻ സാർ ഹാജർ എടുക്കുന്നതിന്റെ ചിട്ടകൾ പറഞ്ഞു.
എല്ലാം സായിപ്പിന്റെ ഇന്ഗ്ലീഷിൽ.
അടുത്തിരുന്ന ഒരുവൻ തൊട്ടുമുന്പിൽ ഇരുന്ന മറ്റവനോട് ചോദിച്ചു, ഇയാളാരാ?
ബയോകെമിസ്ട്രിയിലെ ക്ലർക്കാ... അറ്റന്റൻസ് എടുക്കുന്നത് ക്ലർക്കാൻമാരായിരിക്കും, എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.( (പറഞ്ഞവൻ ഒരു ഡോക്ടറുടെ മകനാണെന്ന് പിന്നെ അറിഞ്ഞു; അവൻ ഗുണ്ട് അടിച്ചതാണെന്നും)
എന്റമ്മേ, ക്ലർക്കിനു ഇത്ര ആണെങ്കിൽ , സാറന്മാരും പ്രൊഫെസ്സറും ഒക്കെ എന്ത് ഭയങ്കര ഇംഗ്ളീഷായിരിക്കും?
മുൻസീറ്റിലെ തടിയൻ അല്പം ആശങ്ക പ്രകടിപ്പിച്ചു.
വര്ഷങ്ങള്ക്കുശേഷം അടുത്ത സൗഹൃദത്തിലായപ്പോൾ
ഈ അനുഭവം പങ്കു വച്ചപ്പോൾ സോമൻ സാർ പറഞ്ഞു, നിങ്ങളുടെ ബാച്ചിൽ മാത്രമല്ല ഇത് സംഭവിക്കുന്നത്. ഈ ഇംഗ്ളീഷ് പറഞ്ഞില്ലെങ്കിൽ എനിക്ക് ഈ തസ്തികയും ചാർത്തിക്കിട്ടില്ല.
തൊട്ടടുത്തയാഴ്ച ക്ലാസ്സെടുക്കാനായി സോമൻ സാർ എത്തുന്നതിനു മുൻപ് തന്നെ സാർ ആരാണെന്നു എല്ലാവരും അറിഞ്ഞിരുന്നു. ക്ലാസ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ സാർ എന്താണെന്നും.
ആദ്യത്തെ പരീക്ഷ ഓർഗാനിക് കെമിസ്റ്ററിയിൽ ആയിരുന്നു.
ക്ലാസിലെ ഏറ്റവും ഉയർന്ന മാർക്ക് നേടിയപ്പോൾ സോമൻ സാറിന്റെ ശ്രദ്ധയിൽ പെട്ടു. പിന്നെ മാർക്കുകളിൽ അല്പം പുറകോട്ടു പോയി. എങ്കിലും മെച്ചപ്പെട്ട മാർക്കായിരുന്നു
ബയോകെമിസ്ട്രിയിൽ. അനാട്ടമി വിഷമിപ്പിച്ചു. ഫർമക്കോളജിയും മൈക്രോബയോ ളജി യും കര യിച്ചു. കോളേജ് വിട്ടാലെന്തെന്നുവരെ ആലോചിച്ച ദിവസ്സങ്ങളുണ്ട്.
ക്ലിനിക്കൽ വിഷയങ്ങളിലൂടെ മെഡിസിൻ മനസ്സിൽ കടന്നു; തഴുകിയുണര്ത്തി.
വായന, സാമൂഹ്യബോധം, സാഹിത്യസ്നേഹം ഇവയിലൊക്കെക്കൂടിയാണ് സോമൻ സാറുമായി പിന്നെ അടുത്തത്. വിരസ്സഭീകരമായിരുന്ന തീയറിക്ലാസ്സുകൾ ഉപേക്ഷിച്ച് ലൈബ്രറിയിൽ ഇരുന്നു ഫ്രോയ്ഡും യുങ്ങും ഹാവ്ലോക് എല്ലിസും വായിക്കുന്നത് സാർ തൊണ്ടിയോടെ പിടിച്ച്. അന്ന് തുടങ്ങിയ അടുപ്പം മനസ്സിൽ സ്വച്ഛ്‌ചമായി ഒഴുകി.
ലൈബ്രറിയുടെയോ ബയോകെമിസ്ടറി ലെക്ചർ ക്ളാസ്സിന്റെയോ നവീകരണത്തിനാകണം ഞങ്ങളുടെ ബാച്ചിന്റെ സംഭാവന എന്ന് മനസ്സിൽ ഉറച്ചതാണ്. അത് ഞങ്ങളും, അലുംനി അസോസിയേഷനും അംഗീകരിച്ചപ്പോൾ
സന്തോഷം തോന്നി.
ഇന്ന്, അത് യാഥാർഥ്യമാകുമ്പോൾ , മാതൃവിദ്യാലയത്തിനു
ഞങ്ങളുടെ ആദരവും സ്നേഹവും ആയി നവീകരിച്ച ഞങ്ങളുടെ ആദ്യ ക്ലാസ്‌റൂം അർപ്പണം നടത്തപ്പെടുമ്പോൾ
ചാരിതാർഥ്യവും സംതൃപ്തിയും മനസ്സിൽ നിറയുന്നു.
ആ ഹാളിലും, ഇടനാഴിയിലും , ലാബിലും ഇളം തെന്നൽ പോലെ സോമൻ സാറിന്റെ സാന്നിധ്യവും മനസ്സിൽ ഒഴുകിവരുന്നു.
16th feb 2018, on dedication of renovated Biochem Lecture Hall,
Medical College, Thiruvananthapuram( Trivandrum)
Kumar.K.A ( 1964 Batch)
Tuesday, 30 January 2018
ഗാന്ധിജി എഴുപതുവര്ഷം പിന്നിടുമ്പോൾ.
ഒരു ഓർമക്കപ്പുറം, അനുഷ്ഠാനത്തിനപ്പുറം ഇന്ന്
ഗാന്ധിജി മനസ്സിലേക്ക് കടന്നുവന്നതുപോലെ തോന്നി.
ഇരുളിൽ നിന്ന് ഇരുളിലേക്കുള്ള സമൂഹത്തിന്റെ പതനത്തിന്റെ വഴികളിൽ ജനുവരി മുപ്പതിന്റെ
കണ്ണീർത്തുള്ളി വെളിച്ചത്തിന്റെ ബിന്ദുവായി, നൊമ്പരം പുരണ്ട നിർവൃതിയായി മനസ്സിലേക്ക് മടങ്ങി വന്നത് പോലെ.
എത്ര പുണ്യം ചെയ്ത മണ്ണാണിത്! എന്നിട്ടും ആ ജീവിതത്തിന്റെ സന്ദേശം ഉൾക്കൊള്ളാൻ, നിലനിര്ത്താന്
നമ്മുടെ രാഷ്ട്രീയത്തിന്, സമൂഹത്തിനു കഴിയുന്നില്ലല്ലോ!
ഗാന്ധിജിയുടെ അന്ത്യനിമിമിഷങ്ങളുടെ ഹൃദയസ്പർശിയായ ഓർമയുടെ കനലുകൾ ദൃക്‌സാക്ഷിയായ എ. ഐ. ആറിലെ ശ്രീ. മദൻ പങ്കിട്ടതും ,അദ്ദേഹത്തിന്റെ അവസാനത്തെ നാലുവര്ഷങ്ങളിലെ സമ്പർക്കത്തിന്റെ ചിത്രം , പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ശ്രീ. വി. കല്യാണം പകർന്നു നൽകിയതും മലയാള മനോരമയുടെ ഇക്കഴിഞ്ഞ ഞായറാഴ്ചയെ ധന്യമാക്കി. ലേഖകനായ മിഥുൻ കുര്യാക്കോസും ഫിറോസ് അലിയും ഇവ അവതരിപ്പിച്ചതാകട്ടെ, ഹൃദ്യമായ വരികളിലും..
എങ്ങിനെയോ , ഗാന്ധിജിയുടെ , ചെറിയ ഒരു തിരിച്ചുവരവ്
സംഭവിക്കുന്നോ ? അതോ മനസ്സിലെ ഒരു മായവ്യാമോഹമോ?
അറിയില്ല; എങ്കിലും ഈ തോന്നലിനെ ഒന്ന് തഴുകട്ടെ!
dr.k.a.kumar
Trivandrum-695004
ഒരു ഓർമക്കപ്പുറം, അനുഷ്ഠാനത്തിനപ്പുറം ഇന്ന്
ഗാന്ധിജി മനസ്സിലേക്ക് കടന്നുവന്നതുപോലെ തോന്നി.
ഇരുളിൽ നിന്ന് ഇരുളിലേക്കുള്ള സമൂഹത്തിന്റെ പതനത്തിന്റെ വഴികളിൽ ജനുവരി മുപ്പതിന്റെ
കണ്ണീർത്തുള്ളി വെളിച്ചത്തിന്റെ ബിന്ദുവായി, നൊമ്പരം പുരണ്ട നിർവൃതിയായി മനസ്സിലേക്ക് മടങ്ങി വന്നത് പോലെ.
എത്ര പുണ്യം ചെയ്ത മണ്ണാണിത്! എന്നിട്ടും ആ ജീവിതത്തിന്റെ സന്ദേശം ഉൾക്കൊള്ളാൻ, നിലനിര്ത്താന്
നമ്മുടെ രാഷ്ട്രീയത്തിന്, സമൂഹത്തിനു കഴിയുന്നില്ലല്ലോ!
ഗാന്ധിജിയുടെ അന്ത്യനിമിമിഷങ്ങളുടെ ഹൃദയസ്പർശിയായ ഓർമയുടെ കനലുകൾ ദൃക്‌സാക്ഷിയായ എ. ഐ. ആറിലെ ശ്രീ. മദൻ പങ്കിട്ടതും ,അദ്ദേഹത്തിന്റെ അവസാനത്തെ നാലുവര്ഷങ്ങളിലെ സമ്പർക്കത്തിന്റെ ചിത്രം , പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ശ്രീ. വി. കല്യാണം പകർന്നു നൽകിയതും മലയാള മനോരമയുടെ ഇക്കഴിഞ്ഞ ഞായറാഴ്ചയെ ധന്യമാക്കി. ലേഖകനായ മിഥുൻ കുര്യാക്കോസും ഫിറോസ് അലിയും ഇവ അവതരിപ്പിച്ചതാകട്ടെ, ഹൃദ്യമായ വരികളിലും..
എങ്ങിനെയോ , ഗാന്ധിജിയുടെ , ചെറിയ ഒരു തിരിച്ചുവരവ്
സംഭവിക്കുന്നോ ? അതോ മനസ്സിലെ ഒരു മായവ്യാമോഹമോ?
അറിയില്ല; എങ്കിലും ഈ തോന്നലിനെ ഒന്ന് തഴുകട്ടെ!
dr.k.a.kumar
Trivandrum-695004
Saturday, 27 January 2018
IMAGE: The finest contribution of IMA Kerala
As a medical professional and as a citizen, I have been considering IMAGE
as the most valuable contribution the IMA Kerala State Branch has done for the people of Kerala. When it was learnt that a new IMAGE Plant is being installed in the district of Thiruvananthapuram to cater to the southern districts,I was all the more gratified and grateful;expecting not just members of IMA, but also the sensible people to welcome the project.
I can understand very well, the concerns about ecological and environmental aspects of the land, if genuine, and the need to relocate the plant to more safe place. But condemnation and maligned insinuation that came up from some quarters and certain Media were disheartening. Worse still, allegations were floated against the safety and hygienic standards of the IMAGE Plant at Palakkad as well.
Ofcourse, it is gratifying these vicious scandalizing is not catching up.
Recently I happened to meet and discuss with an experienced Hydrologist about the water safety aspects of these plants. He is familiar with the IMAGE Plant at Palakkad and the water quality of the places around it. He categorically stated that there is absolutely no water contamination generated by the IMAGE Plant
in the adjoining areas, and all the allegations circulated regarding this is baseless
and unsustained. He feels, if the Government finds and allots a suitable site for the the Trivandrum Plant, a similar safe and well functioning IMAGE Unit can be set up, for the benefit of the people.
Let us hope the intention/commitment of the Government to have such a Plant will materialize fast. At the same time, let us have empathy and understanding about the apprehension of common people living in the locality,whose health-needs, safety etc will be disregarded by authorities.
Few years back, when the controversy and legal battle about the waste Management Plant at Vilappilsala raged wild, I had submitted a detailed proposal to format the Plant in such a way to assuage the feelings of anguish and apprehension of the local people. The essence of the proposal was to design and run it in such a way that the premises of the Plant itself provides a healthy mileu for the staff, high officials to reside there, and official meetings are held there regularly. It involves more expense, operational efficiency and vigil; but would earn the acceptance of people staying in proximity. The rationale for preparing such a scheme was that Centralized Waste Management Plants, which are imperative, can be made acceptable to local people only when established with such standards. As DME, I have had experienced stiff resistance and extreme evasiveness from LSG bodies and Department, regarding removal and management of biomedical waste from our hospitals- which probably lurked in my mind and motivated.
This proposal was submitted to the UDF run State Government, LDF run City Corporation, and finally as a humble submission to the Hon'ble High Court of Kerala. As it usually happens in the portals of our Governance, it did not get acknowledged, leave alone considered.
If a suitable site is identified, I hope IMA would take steps to install such a Model Waste Management Plant- a model for the Country, and posterity.
Kumar.K.A.
Former Director of Medical Education, Kerala
As a medical professional and as a citizen, I have been considering IMAGE
as the most valuable contribution the IMA Kerala State Branch has done for the people of Kerala. When it was learnt that a new IMAGE Plant is being installed in the district of Thiruvananthapuram to cater to the southern districts,I was all the more gratified and grateful;expecting not just members of IMA, but also the sensible people to welcome the project.
I can understand very well, the concerns about ecological and environmental aspects of the land, if genuine, and the need to relocate the plant to more safe place. But condemnation and maligned insinuation that came up from some quarters and certain Media were disheartening. Worse still, allegations were floated against the safety and hygienic standards of the IMAGE Plant at Palakkad as well.
Ofcourse, it is gratifying these vicious scandalizing is not catching up.
Recently I happened to meet and discuss with an experienced Hydrologist about the water safety aspects of these plants. He is familiar with the IMAGE Plant at Palakkad and the water quality of the places around it. He categorically stated that there is absolutely no water contamination generated by the IMAGE Plant
in the adjoining areas, and all the allegations circulated regarding this is baseless
and unsustained. He feels, if the Government finds and allots a suitable site for the the Trivandrum Plant, a similar safe and well functioning IMAGE Unit can be set up, for the benefit of the people.
Let us hope the intention/commitment of the Government to have such a Plant will materialize fast. At the same time, let us have empathy and understanding about the apprehension of common people living in the locality,whose health-needs, safety etc will be disregarded by authorities.
Few years back, when the controversy and legal battle about the waste Management Plant at Vilappilsala raged wild, I had submitted a detailed proposal to format the Plant in such a way to assuage the feelings of anguish and apprehension of the local people. The essence of the proposal was to design and run it in such a way that the premises of the Plant itself provides a healthy mileu for the staff, high officials to reside there, and official meetings are held there regularly. It involves more expense, operational efficiency and vigil; but would earn the acceptance of people staying in proximity. The rationale for preparing such a scheme was that Centralized Waste Management Plants, which are imperative, can be made acceptable to local people only when established with such standards. As DME, I have had experienced stiff resistance and extreme evasiveness from LSG bodies and Department, regarding removal and management of biomedical waste from our hospitals- which probably lurked in my mind and motivated.
This proposal was submitted to the UDF run State Government, LDF run City Corporation, and finally as a humble submission to the Hon'ble High Court of Kerala. As it usually happens in the portals of our Governance, it did not get acknowledged, leave alone considered.
If a suitable site is identified, I hope IMA would take steps to install such a Model Waste Management Plant- a model for the Country, and posterity.
Kumar.K.A.
Former Director of Medical Education, Kerala
Monday, 22 January 2018
SUBMISSION FOR DUE THOUGHTFUL CONSIDERATION
Subject:: National Medical Commission Bill
The provisions of the NMC Bill, as presented now, certainly contains noxious remedies to the ills and disabilities in the field of Medical Education and Health care in the Country.
The perceptions about corruption and ineptitude in the field of Medical Education and gross paucity of doctors to run rural healthcare necessitated the NMC Bill. Both these perceptions are valid, vital and needs to be addressed effectively and expeditiously.
The decay and degeneration in the field of medical Education in the Country , and the corruption and incompetence on the part of Medical Council of India as its Regulatory Body, is one major perception and premise on which NMC has been conceptualized as a remedial measure. The other one is the paucity of doctors in rural areas.The reluctance of MBBS doctors to do rural service, despite the best efforts by the Governments of different States also is a cause for concern. This, according to the Union Government, justifies a special cadre of doctors for rural service, drawn from Ayush doctors, equipped through a Bridge Course in Modern Medicine.
Both these perceptions and the need to evolve effective remedies to these two maladies in medical education and healthcare delivery respectively, are important and imperative, but the remedial measures conceived and formally incorporated in the NMC Bill 2017 are misdirected and can . even be highly detrimental to both the fields and people’s interest..Alternative effective remedies are possible in both the fields, as outlined below:.
1. Regulation of Medical Education
Admittedly, Medical Council of India, entrusted with the regulatory task in medical education has been' a Den of Corruption' ,as observed by the highest court, and is in dire need of revamping. However, replacing it with the NMC , with a composition, as given in the present draft bill ,is not likely to be effective to attain the objective of cleaning up and upgrading the regulatory system , in order to curtail the abysmal corruption and incompetence.
However, the assumption and argument of the Indian Medical Association that Medical Council of India has been a competent, representative and upright body, elected democratically by doctors in this country is far from true. Elections to MCI have almost always been fake and fraudulent . The ‘ eminent medical stalwarts' getting repeatedly elected from different States and Universities, through the blessings of political and bureaucratic godfathers , had made and maintained the corruption mafia that absolutely controlled the MCI, and caused the decay and degeneration of Medical Education through systematic loot, over the last three decades..
That situation needed a total change; but it is not achievable through the proposed NMC with twenty nominated non-medical members and just five elected medical teachers.. The Regulatory Body for setting and maintaining standards in Medical Education should have its majority members drawn from experienced medical teachers, elected from medical professionals through a fair, free and transparent election.. Administrators, representatives of students and eminent and thoughtful social leaders are certainly to be included in the body, possibly by thoughtful nomination.
.
The decline of the MCI as a corrupt and incompetent body, has also been the result of the long continous term of office( often several decades) of the very same members,acheieved through repeated fake elections. The greedy and manipulative ones among them established, safeguarded and navigated through the channels of corruption, with impunity and continuity.. Therefore, one of the essential steps required is to limit the duration of membership of any individual to one term of three years, irrespective of his eminence and patronage.by political and bureucratic godfathers. This should apply to the elected and nominated members,
2. Rural Healthcare- Modern Medicine
The proposal to design and offer a bridge course in Modern Medicine, to enable Ayush doctors to serve ( and also practice in) Modern Medicine in rural areas can be detrimental and likely to be widely misused. Empowering practitioners of Modern Medicine through such a condensed course ,will in all probability, establish a substandard clinical service in Modern Medicine, praying on the gullible village people. In due course it will extend to, the marginalized urban segments also..( The experience of introduction of a cadre of Nurse Practitioners in USA to serve unreached remote areas in sixties and seventies offer a valid lesson in this regard. Many of them got comfortable employment in Corporate Hospitals, as it was cheaper for for the managements to employ them with lower wages, while the shortage of healthcare facilities in remote rural areas in USA continues.). A similar situation is likely to occur in our country also. It is possible that corporate hospitals in our metros and cities will be gald to employ the Ayush doctors, trained through the proposed Bridge Course, available at lower remuneration, to run their basic clinical services. for reasons of economy.(, as happened with cadre of Nurse Practitioners in USA )
.
It is also unethical and hazardous to run clinical services in Modern Medicine for villagers, with sub-trained, therefore sub-standard doctors, as proposed in the NMC Bill.
It is necessary to evolve a safe and ethical scheme to find doctors for service in rural areas. Medical manpower for rural healthcare services can be acheived through more imaginative and bold steps in the field of Undergraduate Medical Education.. Forty percent of MBBS seats in open merit and the various reservation categories should be earmarked for students hailing from rural areas and who have completed their studies up to Plus 2 from rural schools. This reservation should be given, with a mandatory obligation to work in the rural areas for three years. This has to be implemented judiciously and effectively.( Of course, such a step needs genuine concern and commitment to the cause of healthcare of rural people and political will) This provision, along with a reasonable weight-age( not reservation/quota) for Post Graduate admissions ,would enable the Government(s) to harness fully trained MBBS doctors to steer rural primary healthcare services. Certainly, the perks and facilities for doctors, serving at rural areas need to be enhanced realistically..
Submitting these modifications in the proposed NMC Bill for due thoughtful consideration, in the best interest of medical education and safe quality healthcare for rural people in our country, before being brought back for legislative assent..
Prof(Dr) K.A.Kumar. M.D
Former Director of Medical Education, Kerala
T.C.13/598, Near Ulloor Bridge
Thiruvananthapuram-695004
Phone: 09447035533
Subscribe to:
Posts (Atom)